
എട്ടുനോമ്പ് പെരുന്നാള്‍ നിറവില്‍ സിംഗപ്പൂര്‍ യാക്കോബായ സുറിയാനി കത്തീഡ്രല്‍
"ഭാഗ്യവതിയായ അമ്മേ !!!
സർവ്വവും നിർമിച്ച ഉടയോൻ , ഈ ഭൂമിയിലേക്ക് ഇറങ്ങി വരുന്ന അത്ഭുത ഗോവണിയായി ബേഥെലിൽ വെച്ച് പൂർവ്വ പിതാവായ യാക്കോബ് അമ്മയെ സ്വപ്നത്തിൽ കണ്ടു. സ്ത്രീയുടെ കന്യാ വ്രുതമുദ്രക്ക് ലേശം പോലും അഴിവില്ലാതെ ദൈവസുതന്റെ പെറ്റമ്മയായി അവിടുന്ന് മാറി ..."
ഈ നിമിഷം വരെ തലമുറകൾ ഭാഗ്യവതീ .. ഭാഗ്യവതീ എന്ന് വാഴ്ത്തുന്ന മാതാവേ അവിടുന്ന് ഞങ്ങൾക്ക് വേണ്ടി തമ്പുരാനോട് അപേക്ഷിക്കണമേ !!!
വി:ദൈവമാതാവേ .... ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ !!!


