വ്യത്യസ്തനായ മറ്റൊരു ബാര്ബറുടെ കഥ ബാംഗ്ലൂരില് നിന്നാണ്

8 views
Skip to first unread message

Iqubal Ahammad

unread,
Dec 27, 2011, 12:41:01 PM12/27/11
to srpcla...@googlegroups.com, HASHIM PY Puthiyaveettil, muhammed navab, JITHESH K.S., Rahman Thiruthikattil, Shakkeer MM Pavarty, pabdu...@gmail.com, paiq...@yahoo.in
 

ശ്രീനിവാസന്പറഞ്ഞു തന്ന ബാര്ബറാം ബാലന്റെ കഥ മലയാളികള്ക്ക് സുപരിചിതമാണ്. സ്വപ്നം കാണാനും സ്വപ്നങ്ങളേക്കാളും വളരാനും കഴിഞ്ഞ വ്യത്യസ്തനായ മറ്റൊരു ബാര്ബറുടെ കഥ ബാംഗ്ലൂരില്നിന്നാണ്. എല്ലാവരും തിരിച്ചറിയുന്ന ബാര്ബര്ജീവിതത്തില്എത്ര ഉയര്ച്ചയുണ്ടായാലും സ്വയം മറക്കുന്നവര്ക്കുള്ള ഒരു ഗുണപാഠവുമാണ്.

നിങ്ങള്ആഗ്രഹിക്കുന്ന രീതിയില്തലമുടിവെട്ടിത്തരണമെങ്കില്കന്നഡക്കാരനായ രമേഷ് ബാബു വെറും 65 രൂപ നിരക്കില്അത് ചെയ്ത് തരും. പക്ഷേ അതിന് നിങ്ങള്ചിലപ്പോള്കാത്തിരിക്കേണ്ടി വരും. കാരണം പെട്ടെന്ന് ഒരു തിരക്ക് വന്നാല്കടയ്ക്ക് പുറത്ത് പാര്ക്ക് ചെയ്തിരിക്കുന്ന റോള്സ് റോയ്സ് ഗോസ്റ്റ് കാറില്കയറി കക്ഷി ചിലപ്പോള്അപ്രത്യക്ഷമായെന്ന് വരാം. ഏതോ വി..പിയുടെ ഡ്രൈവറാണെന്ന് തെറ്റിദ്ധരിക്കണ്ട. മൂന്നു കോടി വില വരുന്ന റോള്സ് റോയ്സ് രമേഷിന്റെ സ്വന്തം തന്നെ. ഭാഗ്യക്കുറിയടിച്ച് കിട്ടിയ തുകകൊണ്ടൊന്നും വാങ്ങിയതല്ല. സ്വന്തം പരിശ്രമം കൊണ്ട് തന്നെയാണ് രമേഷ് റോള്സ് റോയ്സ് ഉള്പ്പടെ 60 ലധികം കാറുകളുടെ ഉടമയായത്. ബി.എം.ഡബ്ല്യുവും, ബെന്സും എല്ലാം ഉള്പ്പെടും രമേഷിന്റെ വാഹനശ്രേണിയില്‍.

സിനിമക്കഥ പോലെ വിചിത്രമായ ഫ്ലാഷ്ബാക്കാണ് രമേഷ് ബാബുവിന്റേത്. 1979 ല്ബാര്ബര്ജോലിനോക്കിയിരുന്ന അച്ഛന്മരിക്കുമ്പോള്പയ്യനായ രമേഷിന് പ്രായം ഒമ്പത് വയസ്സ് മാത്രം. കാര്യമായ സമ്പാദ്യമൊന്നുമില്ലാതിരുന്ന നിര്ദന കുടുംബം. ജീവിതമാര്ഗമായി ഒരു വരുമാനത്തിന് അച്ഛന്റെ ബാര്ബര്ഷോപ്പ് വാടകയ്ക്ക് നല്കാന്കുടുംബം തീരുമാനിച്ചു. അതും ദിവസം അഞ്ച് രൂപ ദിവസ വാടകയ്ക്ക്. ബ്രിഗേഡ് റോഡിലെ സെന്റ് പാട്രിക് കോംപ്ലക്സിലുള്ള ബാര്ബര്ഷോപ്പിന്റെ വാടകയായിരുന്നു രമേഷിന്റെ ചെറുപ്പക്കാലത്ത് കുടുംബത്തിന്റെ അത്താണി. പത്താം ക്ലാസ് പൂര്ത്തിയാക്കിയ ശേഷം രമേഷും കുടുംബം പോറ്റാനായി പഠനത്തോട് വിടപറഞ്ഞ് അച്ഛന്റെ വഴി തന്നെ സ്വീകരിച്ചു.

1991
ല്സ്വന്തമായി ബാര്ബര്ഷോപ്പ് തുടങ്ങിയ രമേഷിന്റെ ജീവിതത്തില്നിര്ണായക വഴിത്തിരിവുണ്ടാകുന്നത് 1994 ലാണ്. വാഹനങ്ങള്വാടകയ്ക്ക് നല്കുന്ന ബിസിനസ്സ് നടത്തിയിരുന്ന അമ്മാവനില്നിന്ന് രമേഷ് കടം വാങ്ങിയും ചെറിയ സമ്പാദ്യവും ഒക്കെ ചേര്ത്ത് ഒരു ഓംനി വാന്വാങ്ങി. ബാര്ബര്ജോലിക്കൊപ്പം റെന്റ് കാര്ബിസിനസ്സും തുടങ്ങി. 1996 ല്ബൗറിങ് ഇന്സ്റ്റിറ്റിയൂട്ടില്ബാര്ബര്ഷോപ്പ് തുടങ്ങിയ രമേഷിന്റെ ജീവിതത്തില്പിന്നെ ഉയര്ച്ചയുടെ നാളുകളായിരുന്നു. ഓരേ സമയം തലമുടി വെട്ടുന്ന ജോലിയും റെന്റ് കാര്ബിസിനസ്സുമായി രമേഷ് ഒരു സംഭവമായി മാറി.

2011
ലെത്തുമ്പോള്ഇന്ന് രമേഷിന്റെ ശേഖരത്തിലുള്ളത് ഒന്നും രണ്ടും വാഹനങ്ങളല്ല. വിവിധ മോഡലുകളിലായി 67 കാറുകളുടെ ഉടമയാണ് ഇന്ന് രമേഷ്.. വാഹനശ്രേണിയിലുള്ളവ കേട്ടാല്ഞെട്ടും റോള്സ് റോയ്സിന് പുറമേ നാല് ബെന്സ്, അത്രയും തന്നെ ബി.എം ഡബ്ല്യു, 50 ടയോട്ട ഇന്നോവ. ഇവയെല്ലാം തന്നെ വാടകയ്ക്ക് നല്കുന്നുമുണ്ട്. ഇടപാടുകാരില്വമ്പന്രാഷ് ട്രീയക്കാരും, സൈനിക ഓഫീസര്മാരും എന്തിന് വെള്ളിത്തിരയിലെ സൂപ്പര്താരങ്ങളായ സല്മാന്ഖാന്‍, ആമിര്ഖാന്‍, ഐശ്വര്യ റായ് ബച്ചന്എന്നിവരെല്ലാം പെടും. ഇവര്ക്കെല്ലാം യഥാസമയം കാറുകള്ക്ക് വാടകയ്ക്ക് നല്കിവരുന്നു.

cid:image002.jpg@01CCB429.5C985E10


മൂന്നു കോടി 10 ലക്ഷം വില വരുന്ന റോള്സ് റോയ്സ് ബാംഗ്ലൂരില്സ്വന്തമായുള്ളത് രമേഷ് ഉള്പ്പടെ അഞ്ച് പേര്ക്ക് മാത്രം. സ്വന്തം വരുമാനത്തിന് പുറമേ ബാങ്ക് വായ്പും ചേര്ത്താണ് റോള്സ് റോയ്സ് വാങ്ങിയത്. വായ്പയുടെ പ്രതിമാസ തിരിച്ചടവ് തുക ഏഴ് ലക്ഷം രൂപ വരും. ബാര്ബര്ഷോപ്പില്നിന്നുള്ള വരുമാനം വളരെ തുഛമാണ്. പക്ഷേ റെന്റ് ബിസിനസ്സ് നെറ്റ് വര്ക്കില്നിന്ന് ഇത് അനയാസം അടയ്ക്കാം എന്ന് രമേഷ് തെളിയിച്ചുകഴിഞ്ഞു. ഇവിടം കൊണ്ടും കാറുകളോടുള്ള പ്രണയം അവസാനിപ്പിക്കാന് 41 കാരന്തയാറല്ല. അടുത്ത വര്ഷം ഒമ്പത് കോടിയോളം വില വരുന്ന ലിമോസിനാണ് രമേഷിന്റെ അടുത്ത ലക്ഷ്യം. എന്തിന് അടുത്തിടെ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയ്ക്ക് എത്തിയ ഹീറോ ഹോണ്ട ചെയര്മാന്ബാംഗ്ലൂരില്കറങ്ങിയത് പാവം ബാര്ബറുടെ റോള്സ് റോയ്സിലാണ്.

റോള്സ് റോയ്സിന്റെ പ്രതിദിന വാടകയായി 50,000 രൂപ മുതല്‍ 75,000 രൂപ വരെയാണ് ഈടാക്കുന്നത്. അടുത്ത കാലത്ത് രമേഷ് സുസുക്കിയുടെ 16 ലക്ഷം രൂപ വില വരുന്ന ഇന്ഡ്രൂഡര്ബൈക്ക് വാങ്ങി. ഇതു മാത്രമാണ് സ്വന്തം ആവശ്യത്തിനായി രമേഷ് ഉപയോഗിക്കുന്ന ഏക വാഹനം. എന്നാലും അപൂര്വം ചിലപ്പോള്അടുത്ത സുഹൃത്തുക്കള്ക്ക് ബൈക്ക് ഓടിക്കാന്നല്കാറുണ്ട്. രണ്ട് വയസ്സുള്ള മകനും അച്ഛന്റെ ഹോബിയോട് തന്നെ പ്രിയം.

cid:image003.jpg@01CCB429.5C985E10


കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും പഴയതൊന്നും മറക്കുന്ന കൂട്ടത്തിലല്ല രമേഷ്. റോള്സ് റോയ്സ് ഉടമയാണെങ്കിലും പതിവുകാര്ക്ക് കക്ഷി ഇപ്പോഴും തലമുടി വെട്ടിക്കൊടുക്കും. തലമുടി വെട്ടുന്നതിന് നിരക്ക് 65 രൂപ മാത്രം. നിരക്ക് കൂട്ടാന്കഴിയാഞ്ഞിട്ടല്ല. എന്തിന് ബാര്ബര്ജോലി തന്നെ ചെയ്യേണ്ട സ്ഥിതിയുമല്ല. എങ്കിലും ഇത് നിര്ത്താന്രമേഷ് തയാറല്ല. 'എന്റെ കുടുംബ തൊഴിലാണിത്. ചില ദിവസങ്ങളില്ആരുടെയെങ്കിലും തലമുടി വെട്ടിയില്ലെങ്കില്ഉറങ്ങാന്പോലും കഴിയുന്നില്ലെന്നാണ് രമേഷിന്റെ പരാതി'. പുറത്ത് പാര്ക്ക് ചെയ്തിരിക്കുന്ന റോള്സ് റോയ്സ്. കടയ്ക്കുള്ളിലാകട്ടെ കാറിന്റെ ഉടമ മറ്റൊരാളുടെ തലമുടിവെട്ടുകയും. സ്വപ്നങ്ങള്കാണാനും അത് യാഥാര്ഥ്യമാക്കാനും കഴിഞ്ഞ രമേഷിന്റെ ജീവിതം വൈകാതെ അഭ്രപാളിയിലും കാണാം. മൂന്നു ഭാഷകളിലായി രമേഷിന്റെ ജീവിതം വൈകാതെ സിനിമയിലെത്തും.

 Image removed by sender.

__,_._,___

 

 




image004.jpg
image001.jpg
image002.jpg
image003.jpg
cblogoe_18052010.jpg
image002.jpg
image004.jpg
Reply all
Reply to author
Forward
0 new messages