http://hadeesnishedham.blogspot.in/2013/03/part-1.html
---------- Forwarded message ----------
From: Abdulkareem Muhammed <tmabdu...@gmail.com>
Date: 2013/3/2
Subject: Fwd: [KNMCR:1791] Fwd: അല് ഇസ്ളാഹ് മാസികയില്‍ അക്ബര്‍ സാഹിബിനെതിരില്‍ വന്ന പരാമര്‍ശങ്ങള്‍ക്ക് മറുപടി: PDF and unicode--ബഹുമാന്യനായ അല് ഇസ്ലാഹ് ലേഖകന്,സുഖമായിരിക്കാന്‍ സര്വശക്തന് അനുഗ്രഹിക്കട്ടെ, ആമീന്.ഞാന് സാധാരണയായി അല് ഇസ്ലാഹ് മാസിക വായിക്കുന്ന ഒരാളല്ല. നാം തമ്മില് നേരിട്ട് പരിചയവുമില്ല. എന്നാല് എം. എം. അക്ബര്‍ സാഹിബിനെക്കുറിച്ച് പ്രതിപാദിച്ച താങ്കളുടെ അല്‍ ഇസ്വ്ലാഹ് ലേഖനത്തിന്റെ ഓണ്‍ലൈന്‍ പതിപ്പ് ഗുണകാംക്ഷികളും വിമര്ശകരുമായ ചില സുഹൃത്തുക്കള് അയച്ചുതരികയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തപ്പോള് അത് വായിച്ചുനോക്കി. താങ്കളുടെ ലേഖനം, അക്ബര്‍ സാഹിബിനെ അടുത്തറിയുന്ന ഒരാള് എന്ന നിലയില് എനിക്ക് വലിയ മനോവിഷമമുണ്ടാക്കുന്നതാണ്. കാരണം, അദ്ദേഹത്തിനെതിരില് താങ്കള് ഉന്നയിച്ച ആരോപണങ്ങളൊന്നും വസ്തുതാപരമല്ല എന്നതുതന്നെ. ലേഖനം ഇന്റര്നെറ്റിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ഫെയ്സ് ബുക്ക് വാളുകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നത് മൂലം അക്ബര് സാഹിബ് അന്യായമായി തെറ്റുധരിക്കപ്പെടുന്നു എന്ന വേദന കലര്‍ന്ന തിരിച്ചറിവാണ് ഇങ്ങനെയൊരു വിശദീകരണമെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.അക്ബര്ക്കയെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്തുകൊണ്ട് താങ്കള്‍ നടത്തിയ പദപ്രയോഗങ്ങള്‍ക്കൊന്നും മറുപടി എഴുതുവാനുള്ള ജ്ഞാനമോ വഴക്കമോ പരിചയമോ എനിക്കില്ല. അതുകൊണ്ടുതന്നെ ഞാന്‍ അതിന് മുതിരുന്നില്ല. താങ്കളുടെ അഭിശംസാ പ്രയോഗങ്ങള്‍ എന്റെ മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കിലും അല്ലാഹു എനിക്കും താങ്കള്ക്കും പൊറുത്തുതരികയും കഠിനമായ നരകശിക്ഷയില്‍ നിന്ന് നമ്മെയെല്ലാം കാത്തുരക്ഷിക്കുകയും ചെയ്യട്ടെ (ആമീന്) എന്ന് ഞാന് പ്രാര്‍ഥിക്കുന്നു .ഒന്ന്: അക്ബര് സാഹിബ് സമ്മേളന പ്രസംഗത്തില്‍ ജിന്ന് വിവാദവുമായി ബന്ധപ്പെടുത്തി വിഷ്ണുവിനെ പരാമര്‍ശിച്ചതിലാണല്ലോ താങ്കളുടെ ഒന്നാമത്തെ പരിഭവം. അക്ബര്ക്ക തന്റെ പ്രസംഗത്തിലെ ഈ ഭാഗം കൊണ്ട് ഉദ്ദേശിച്ചതെന്തെന്ന് താങ്കളടക്കം പലര്‍ക്കും മനസ്സിലായിട്ടില്ലെന്നാണ് പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. പ്രസംഗത്തിനിടയില് തന്നെ തന്റെ പരാമര്‍ശം ദുര്‍വ്യാഖ്യാനിക്കപ്പെടാനുള്ള സാധ്യത അക്ബര്ക്ക സൂചിപ്പിക്കുകയും താന്‍ യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചതെന്താണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടും ഇങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. അതെന്തായിരുന്നാലും, 'വിഷ്ണു പരാമര്‍ശ'ത്തിന്റെ യഥാര്‍ഥ പ്രസക്തി മനസ്സിലാകാന്‍ താഴെ കൊടുത്തിരിക്കുന്ന സംഭാഷണം ശ്രദ്ധിക്കുക.'ഏകനായ സ്രഷ്ടാവിനെ മാത്രം ആരാധിക്കണമെന്നാണ് ഇസ്ലാം എല്ലാ മനുഷ്യരോടും ആവശ്യപ്പെടുന്നത്.''ഞങ്ങള്‍ എല്ലാവരും ഏകനായ സ്രഷ്ടാവില് തന്നെയാണ് വിശ്വസിക്കുന്നത്. നിങ്ങള് അല്ലാഹുവെന്ന് വിളിക്കുന്നു; ഞങ്ങള് പരബ്രഹ്മമെന്നും വിളിക്കുന്നു; അത്രയേയുള്ളൂ.''യഥാര്‍ഥത്തില്‍, പ്രാര്‍ഥനയാണല്ലോ ആരാധനയുടെ ആത്മാവ്. ഏകനായ സ്രഷ്ടാവിനെ മാത്രമേ ആരാധിക്കാവൂ എന്ന് ഇസ്ലാം പറയുമ്പോള് അവനോട് മാത്രമാവണം പ്രാര്‍ഥനകളെല്ലാം എന്നാണ് അര്‍ഥമാക്കുന്നത്. നിങ്ങളാണെങ്കില്‍ ശിവന്, വിഷ്ണു, ഇന്ദ്രന്, മിത്രന് തുടങ്ങിയവരോടെല്ലാം പ്രാര്ഥിക്കുന്നവരാണ്.''ശിവനും വിഷ്ണുവും ഇന്ദ്രനും മിത്രനുമെല്ലാം വ്യത്യസ്ത പ്രകൃതി പ്രതിഭാസങ്ങളുടെ ചുമതലയേല്‍ പിക്കപ്പെട്ടിരിക്കുന്ന അദൃശ്യശക്തികളാണെന്നാണ് വേദങ്ങള്‍ പഠിപ്പിക്കുന്നത്. അവയോടുള്ള സഹായാര്‍ഥനകള്‍ യഥാര്‍ഥത്തില്‍ പരബ്രഹ്മത്തോടുള്ളവ തന്നെയാണ്.''ശിവനും വിഷ്ണുവും നിങ്ങളുടെ സഹായാര്‍ഥന കേള്‍ക്കുകയും ഉത്തരം നല്കുകയും ചെയ്യുമെന്നാണോ നിങ്ങളുടെ വിശ്വാസം?''ശിവക്ഷേത്രത്തിലോ വൈഷ്ണവ ക്ഷേത്രത്തിലോ പോയി പ്രാര്ഥിക്കുന്നവര്, ഈ ദേവന് അവിടെ സന്നിഹിതരാണെന്നും തങ്ങളുടെ പ്രാര്ഥനകള് അവര്‍ കേള്‍ക്കുമെന്നും അവയ്ക്ക് ഫലപ്രാപ്തിയുണ്ടാവുമെന്നുമാണ് വിശ്വസിക്കുന്നത്.''ഇതുതന്നെയല്ലേ ബഹുദൈവാരാധന? ചിലര്‍ ശിവനോട് പ്രാര്‍ഥിക്കുന്നു. മറ്റുചിലര് വിഷ്ണുവിനോടും ഇന്ദ്രനോടുമെല്ലാം പ്രാര്‍ഥിക്കുന്നു. മറഞ്ഞവഴിയിലുള്ള എല്ലാ സഹായാഭ്യര്‍ഥനകളും ഏകനായ സ്രഷ്ടാവിനോട് മാത്രമേ പാടുള്ളൂവെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.''മുസ്ലിംകളില്‍ തന്നെ പലരും പുണ്യവാളന്മാരുടെ ശവകുടീരങ്ങളില് ചെന്ന് അവരോടും മറ്റും പ്രാര്ഥിക്കുന്നുണ്ടല്ലോ. അവരും മറഞ്ഞ രീതിയിലുള്ള സഹായം പ്രതീക്ഷിച്ചുകൊണ്ട് തന്നെയല്ലേ അത് ചെയ്യുന്നത്?''ഒരു കാര്യം മുസ്ലിംകള്‍ ചെയ്യുന്നതുകൊണ്ടുമാത്രം ശരിയാകുമെന്ന് ആരാണ് പറഞ്ഞത്? മറഞ്ഞ മാര്‍ഗത്തിലൂടെയുള്ള സഹായം കാംക്ഷിച്ചുകൊണ്ട് സ്രഷ്ടാവിനോടല്ലാതെ ആരോട് ആര് തേടിയാലും അത് ബഹുദൈവാരാധനയാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.''ഞങ്ങള് ഇന്ദ്രനെയും വരുണനേയും കുറിച്ചെല്ലാം വിശ്വസിക്കുന്നത് പോലെ നിങ്ങളും പ്രപഞ്ചത്തില് അഗോചരങ്ങളായ ശക്തികള് ഉള്ളതായി വിശ്വസിക്കുന്നുണ്ടല്ലോ?''സ്രഷ്ടാവിന്റെ കല്‍പനകള്‍ അനുസരിക്കുവാന്‍ മാത്രം കഴിയുന്ന മലക്കുകള്, കല്പനകള് അനുസരിക്കുവാനും ധിക്കരിക്കുവാനും കഴിയുന്ന ജിന്നുകള് എന്നീ അഭൌതിക സൃഷ്ടികളെ കുറിച്ച് ക്വുര്‍ആനും നബിവചനങ്ങളും നമുക്ക് പറഞ്ഞ് തരുന്നുണ്ട്.''ഞങ്ങള്‍ ദേവന്‍മാരെന്നും അസുരന്‍മാരെന്നും പറയുന്നു; നിങ്ങള്‍ മലക്കുകളെന്നും ജിന്നുകളെന്നും പറയുന്നു. അത്രയല്ലേയുള്ളൂ. ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസം. അതുപോകട്ടെ. ജിന്നുകളോടോ മലക്കുകളോടോ ഏതെങ്കിലും തരത്തിലുള്ള സഹായം ചോദിക്കുന്നതിന്റെ ഇസ്ലാമിക വിധിയെന്താണ്?''ജിന്നുകളോടാണെങ്കിലും മലക്കുകളോടാണെങ്കിലും ദേവന്‍മാരോടാണെങ്കിലും അസുരന്‍മാരോടാണെങ്കിലും മരിച്ചുപോയ മഹാത്മാക്കളോടാണെങ്കിലും മറഞ്ഞ വഴികളിലുള്ള സഹായാഭ്യര്ഥനകളെല്ലാം അത് സ്രഷ്ടാവിനോടല്ലെങ്കില്‍ ബഹുദൈവാരാധനയാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.'കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികം മുജാഹിദ് പ്രസ്ഥാനത്തോടൊപ്പം നടക്കുകയും പ്രസ്തുത നടത്തത്തോടൊപ്പം പ്രസംഗവും എഴുത്തും മതതാരതമ്യ പഠനവും മറ്റുമതസ്ഥരോടുള്ള സംവാദവുമെല്ലാം പഠിക്കുകയും അങ്ങനെ സംവദിക്കുവാനുള്ള ആദര്‍ശ ധൈര്യവും നട്ടെല്ലും പ്രസ്ഥാനം പ്രദാനം ചെയ്യുകയും ചെയ്ത ഒരു വിനീതനായ സാധാരണ സലഫി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തനിക്ക് ഇങ്ങനെയൊരു മറുപടി മാത്രമേ ഇത്തരമൊരു സംഭാഷണത്തിന് മുതിരുന്ന ഹൈന്ദവ സുഹൃത്തുക്കളോട് പറയാന്‍ കഴിയൂ എന്നാണ് അക്ബര്‍ക്ക സമ്മേളനപ്രഭാഷണത്തില്‍ വിശദീകരിച്ചത്. ഈ ഉത്തരം 'പൊട്ടത്തര'മാണെന്നാണല്ലോ താങ്കളുടെ അഭിപ്രായം. ഈ ചോദ്യത്തിന് പറയേണ്ടത് താഴെ പറയുന്ന മറുപടിയാണെന്നാണോ താങ്കള്‍ കരുതുന്നത്?'ദേവന്‍മാരും അസുരന്‍മാരും ഒക്കെ സങ്കല്‍പങ്ങളാണ്. അവയെ കുറിച്ച് പ്രതിപാദിക്കുന്ന വേദങ്ങളും പുരാണങ്ങളുമെല്ലാം അടിസ്ഥാനരഹിതമാണ്. അതുകൊണ്ട് തന്നെ അവയോട് സഹായം തേടുന്നത് ബഹുദൈവാരാധനയാണ്. എന്നാല്‍ ജിന്നുകളും മലക്കുകളും യാഥാര്‍ഥ്യങ്ങളാണ്. അവയെ കുറിച്ച് പ്രതിപാദിക്കുന്ന ക്വുര്‍ആനും സ്വഹീഹായ ഹദീഥുകളും സ്രഷ്ടാവില്‍ നിന്നുള്ളതാണെന്ന് സ്ഥാപിക്കുവാനാകുന്നവയാണ്. അതിനാല്‍ അവയോട് സഹായം ചോദിക്കുന്നത് ബഹുദൈവാരാധനയാവുകയില്ല.'ഈ ഉത്തരം പറയണമെങ്കില്‍ അമുസ്ലിംകളോട് ആദ്യം പറഞ്ഞുതുടങ്ങേണ്ടത് രിസാലത്താകണം. ക്വുര്‍ആന്‍ ദൈവിക ഗ്രന്ഥവും മുഹമ്മദ് നബി ദൈവദൂതനുമാണെന്ന് സ്ഥാപിച്ചുകൊണ്ടാവണം നാം ദഅവത്തിന തുടക്കം കുറിക്കേണ്ടത്. അത് ബോധ്യപ്പെടുത്തിയ ശേഷം ക്വുര്‍ആനിലും സ്വഹീഹായ ഹദീഥുകളിലും പ്രതിപാദിച്ച അദൃശ്യ സൃഷ്ടികളോട് സഹായം ചോദിക്കുന്നത് ബഹുദൈവാരാധനയല്ലെന്നും അല്ലാത്തവരോട് - ഹിന്ദുക്കളുടെ ദേവന്‍മാര്‍, അസുരന്‍മാര്‍, ഗ്രീക്കുകാരുടെ ഡെയൂസ്, തെയൂസ്, പാര്‍സികളുടെ മസ്ദമാര്‍ തുടങ്ങിയ സാങ്കല്‍പിക അദൃശ്യ സൃഷ്ടികളോട് - സഹായം ചോദിക്കുന്നതേ ബഹുദൈവാരാധനയാവുകയുള്ളൂവെന്നും നാം പറഞ്ഞുകൊടുക്കണം. എന്നാല്‍ ഇസ്ലാമിക പ്രബോധനത്തിന്റെ രീതി ഇതല്ലെന്നും പ്രവാചകന്‍മാരൊന്നും തൌഹീദ് പഠിപ്പിച്ചത് ഈ രീതിയിലായിരുന്നില്ലെന്നും താങ്കള്‍ക്കും അറിയാമല്ലോ. 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന സന്ദേശം പ്രബോധനം ചെയ്യപ്പെട്ടപ്പോള്‍ തങ്ങള്‍ സഹായം തേടിക്കൊണ്ടിരിക്കുന്ന വിഗ്രഹങ്ങളെയും ശവകുടീരങ്ങളെയും പുണ്യാത്മാക്കളെയും ദേവന്‍മാരെയും അസുരന്‍മാരെയും ജിന്നുകളെയും മലക്കുകളെയുമെല്ലാം ഒഴിവാക്കണമെന്നും ഏകനായ അല്ലാഹുവോട് മാത്രം സഹായം ചോദിക്കണമെന്നും ആണ് പ്രവാചകന്‍മാര്‍ പഠിപ്പിക്കുന്നതെന്നായിരുന്നു പ്രബോധിതരെല്ലാം മനസ്സിലാക്കിയത് എന്ന അക്ബര്‍ സാഹിബിന്റെ നിലപാട് തെറ്റാണെന്ന് ക്വുര്‍ആനിന്റെയും സ്വഹീഹായ ഹദീഥുകളുടെയും പിന്‍ബലത്തോടെ തെളിയിക്കുകയാണ് താങ്കള്‍ യഥാര്‍ഥത്തില്‍ ചെയ്യേണ്ടത്. അതുചെയ്യാതെ വെറുതെ 'പൊട്ടത്തരം' ആരോപിക്കുന്നത് സലഫികള്‍ക്ക് ചേര്‍ന്നതാണോ?രണ്ട്: ക്വുര്‍ആനിലും സ്വഹീഹായ ഹദീഥുകളിലും പ്രതിപാദിച്ചിട്ടുള്ള വസ്തുതകള്‍, അവയെത്രതന്നെ ബുദ്ധിപരമായി അസ്വീകാര്യവും അയുക്തികരവുമായി തോന്നിയാലും, അവയെ നിഷേധിക്കാതെ തന്നെ പൊതുസമൂഹത്തിനുമുന്നില്‍ വിശദീകരിക്കുവാന്‍ ഇസ്ലാമിക പ്രബോധകര്‍ക്ക് യാതൊരു വിധ പ്രയാസവും ഉണ്ടാവുകയില്ല. മലക്കുകളുടെയും ജിന്നുകളുടെയും അസ്തിത്വവും സിഹ്റിന്റെ യാഥാര്‍ഥ്യവും ശറഇയ്യായ റുക്വ്യകളിലൂടെയുള്ള രോഗ ശമനവുമെല്ലാം പ്രമാണങ്ങളാല്‍ സ്ഥാപിക്കപ്പെട്ടവയായതുകൊണ്ട് നട്ടെല്ല് നിവര്‍ത്തി നിന്ന് കൊണ്ട് തന്നെ അവയെ കുറിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുവാന്‍ പ്രബോധകര്‍ക്ക് കഴിയും. അതിന് അവര്‍ക്ക് അല്ലാഹുവിന്റെ തൌഫീക്വുമുണ്ടാവും. താങ്കള്‍ ചൂണ്ടിക്കാണിച്ച യൂറ്റ്യൂബിലെ ചോദ്യോത്തരങ്ങള്‍ തന്നെ ഉദാഹരണം. എന്നാല്‍ സഹായാര്‍ഥന ദേവന്‍മാരോടും അസുരന്‍മാരോടും ആയാല്‍ ബഹുദൈവാരാധനയാണെന്നും ജിന്നുകളോടോ മലക്കുകളോടോ ആയാല്‍ ബഹുദൈവാരാധനയല്ലെന്നുമുള്ള വാദം ക്വുര്‍ആനോ സ്വഹീഹായ ഹദീഥുകളോ പഠിപ്പിക്കുന്നതാണോ? ഒരിക്കലും അല്ല എന്നും അതുകൊണ്ടുതന്നെ അത്തരമൊരു വാദത്തെ സംരക്ഷിക്കാന്‍ പ്രബോധകര്‍ക്ക് കഴിയില്ല എന്നും ഉള്ള അക്ബര്‍ സാഹിബിന്റെ വീക്ഷണത്തെ വിമര്‍ശിച്ച താങ്കള്‍പോലും തദ്വിഷയകമായി ഒരു ആയത്തോ ഹദീഥോ ഉദ്ധരിച്ചത് കണ്ടില്ല! മുജാഹിദ് പ്രസ്ഥാനത്തിന്റെ ബാനറില്‍ നടക്കുന്ന പരിപാടികളില്‍ വെച്ച് പ്രസ്തുത വാദം ഉന്നയിക്കപ്പെട്ടാല്‍ അതോടനുബന്ധിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് നമുക്കെന്ത് മറുപടി പറയാനാകും എന്ന് അക്ബര്‍ക്ക വേവലാതിപ്പെട്ടത് ഈ ആദര്‍ശത്തോടുള്ള സ്നേഹവും പ്രതിബദ്ധതയും കൊണ്ടാണ്. ബീഡിത്തലകൊണ്ട് പോസ്ററെഴുതിയും ഉറക്കമൊഴിച്ചിരുന്ന് അവ ഒട്ടിച്ചും പിറ്റേന്ന് തന്നെ അവ കീറിയത് കാണുമ്പോള്‍ സങ്കടപ്പെട്ടും ആവേശത്തോടെ അന്നുരാത്രി കീറിയിടത്തുതന്നെ വീണ്ടും ഒട്ടിച്ചും മൈക്കു പോലുമില്ലാതെ തെരുവുകളില്‍ തൌഹീദ് പ്രസംഗിച്ചും കൂകിവിളി കേള്‍ക്കുമ്പോള്‍ അവ അവഗണിച്ചും വിമര്‍ശനങ്ങളുണ്ടാവുമ്പോള്‍ അവക്ക് മറുപടി പറഞ്ഞും വാഹന പ്രചരണങ്ങളില്‍ ഇസ്വ്ലാഹീ പ്രസ്ഥാനത്തെ പരിചയപ്പെടുത്തുന്ന പാട്ടുകള്‍ പാടിയും പ്രസംഗിച്ചും കല്ലേറുകളുണ്ടാവുമ്പോള്‍ അവ അവഗണിച്ചും പെട്ടെന്ന് വാഹനം തിരിച്ചുവിട്ടും പുഷ്കലമായ ഒരു ഇസ്വ്ലാഹീ കുട്ടിക്കാലത്തെ മനസ്സില്‍ താലോലിക്കുന്ന അക്ബര്‍ക്ക യെപ്പോലുള്ളവര്‍ക്ക് പ്രതിസന്ധിഘട്ടങ്ങളിലെ തേട്ടങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്ന ദൈവേതര അദൃശ്യശക്തികളെ സംബന്ധിച്ച വര്‍ത്തമാനങ്ങള്‍ മുജാഹിദ് വേദികളില്‍ നിന്ന് കേള്‍ക്കുമ്പോള്‍ സങ്കടവും വേവലാതിയും തോന്നുക സ്വാഭാവികമല്ലേ സഹോദരാ? അതിനാണ് 'ഫോബിക് ഡിസോര്‍ഡര്‍' എന്നുപറയുന്നതെങ്കില്‍ വലിയവരും വേദിയില്‍ തിളങ്ങുന്നവരുമായ നമ്മുടെ പ്രസംഗകര്‍ക്ക് പ്രസ്തുത 'ഡിസോഡര്‍' അല്‍പമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചുപോകും, നമ്മുടെ പഴയ തലമുറ.മൂന്ന്: ജിന്ന് തന്നെ സഹായിക്കുമെന്ന് കരുതിക്കൊണ്ടും ആഗ്രഹിച്ചുകൊണ്ടും ജനങ്ങള്‍ ഉള്ളിടത്തോ ഇല്ലാത്ത സ്ഥലത്തോ വെച്ച് ഒരാള്‍ 'ജിന്നേ സഹായിക്കണേ' എന്നോ, 'യാ ഇബാദല്ലാഹ്' എന്നോ മറ്റെന്തെങ്കിലുമോ പറഞ്ഞാല്‍ അത് ശിര്‍ക്കാകുമെന്ന ജംഇയ്യതുല്‍ ഉലമയുടെ അഭിപ്രായം അക്ബര്‍ സാഹിബ് അംഗീകരിച്ചതാണല്ലോ, അദ്ദേഹത്തിനെതിരില്‍ ഇപ്പോള്‍ നടക്കുന്ന കടന്നാക്രമണങ്ങളുടെ മുഴുവന്‍ അടിസ്ഥാനം. തന്റെ നിലപാടിന്റെ ന്യായങ്ങള്‍ എന്തൊക്കെയാണെന്ന് അക്ബര്‍ സാഹിബ് തന്നെ ഇതിനകം പലയിടങ്ങളിലായി, പലപ്പോഴായി വിശദീകരിച്ചിട്ടുണ്ട്. അവയെ ഇങ്ങനെ സംഗ്രഹിക്കാം:1. മനുഷ്യരെ സഹായിക്കുന്നതിനായി അല്ലാഹു ജിന്നുകളെ നിശ്ചയിച്ചതായി വ്യക്തമാക്കുന്ന ക്വുര്‍ആന്‍ വചനങ്ങളോ സ്വഹീഹായ ഹദീഥുകളോ ഇല്ല. അല്ലാഹു നിശ്ചയിക്കാത്ത എന്തിനെയെങ്കിലും ഏതെങ്കിലും ഒരു കാര്യത്തിന് കാരണമായി സ്വീകരിക്കുന്നത് ശിര്‍ക്കാണ്. അല്ലാഹുവാണ് കാര്യങ്ങളെയും കാരണങ്ങളെയും സൃഷ്ടിക്കുന്ന (മുസബ്ബിബുല്‍ അസ്ബാബ്) ഖാലിക്വും കാര്യങ്ങളെ കണക്കാക്കുന്ന ക്വാദിറും എന്നിരിക്കെ അവന്‍ നിശ്ചയിക്കാത്ത കാരണങ്ങളെ എന്തെങ്കിലും ഒരു കാര്യത്തിന് സ്വീകരിക്കല്‍ ശിര്‍ക്കാണ്.2. അല്ലാഹുമാത്രമാണ് ഇലാഹ് എന്ന് വാക്കിലൂടെയും കര്‍മങ്ങളിലൂടെയും അംഗീകരിക്കലാണല്ലോ തൌഹീദുല്‍ ഉലൂഹിയ്യഃ. ഇലാഹ് എന്നാല്‍ ആരാധനകള്‍ അര്‍ഹിക്കുന്നവനെന്നര്‍ഥം. പ്രാര്‍ഥനയുള്‍ക്കൊള്ളുന്ന കര്‍മങ്ങളാണ് ആരാധന. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ സഹായാര്‍ഥനയാണ് പ്രാര്‍ഥന. അല്ലാഹു സത്യവിശ്വാസികള്‍ക്ക് ഏതെങ്കിലും ഒരു കാര്യം നേടുവാനുള്ള കാരണമായി ജിന്നുകളെ നിശ്ചയിച്ചതായി വ്യക്തമാക്കുന്ന ക്വുര്‍ആന്‍ അയത്തുകളോ സ്വഹീഹായ ഹദീഥുകളോ ഇല്ല. ഒരാള്‍ ജിന്നുകളോട് എന്തെങ്കിലും ഒരു കാര്യം ചോദിക്കുകയാണെങ്കില്‍ അത് കാര്യകാരണ ബന്ധങ്ങള്‍ക്കതീതമാണ് എന്നര്‍ഥം. ഇത്തരം ചോദ്യത്തിന് തന്നെയാണ് പ്രാര്‍ഥന എന്ന് പറയുക. ജിന്നുകളോടുള്ള സഹായാര്‍ഥന പ്രാര്‍ഥനയായതിനാല്‍ അത് അവരോടുള്ള ആരാധനയാണ്, തൌഹീദുല്‍ ഉലൂഹിയ്യത്തിലുള്ള ശിര്‍ക്കുമാണ്.3. സഹായതേട്ടം അല്ലാഹുവിനോട് മാത്രമാവണമെന്ന് ക്വുര്‍ആനും ഹദീഥുകളും വ്യക്തമായി പഠിപ്പിക്കുന്നു. ഞാന്‍ അല്ലാഹുവിനോട് മാത്രമേ സഹായം തേടുകയുള്ളൂവെന്ന് ഓരോ മുസ്ലിമും ദിവസേന പതിനേഴ് പ്രാവശ്യമെങ്കിലും ആവര്‍ത്തിച്ച് അല്ലാഹുവിനോട് പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു. ദൃശ്യലോകത്തുള്ള (ആലമുശ്ശഹാദഃ) മനുഷ്യരോട് അവര്‍ക്ക് കഴിയുന്ന കാര്യങ്ങളിലുള്ള സഹായതേട്ടം ഈ ഇസ്തിആനതില്‍ ഉള്‍പെടുകയില്ലെന്ന് ക്വുര്‍ആനും ഹദീഥുകളും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, അദൃശ്യലോകത്തുള്ള (ആലമുല്‍ ഗയ്ബ്) ജിന്നുകളെ ഇതില്‍ നിന്ന് ഒഴിവാക്കിയതായി ക്വുര്‍ആന്‍ വചനങ്ങളോ സ്വഹീഹായ ഹദീഥുകളോ പഠിപ്പിക്കുന്നില്ല. അതിനാല്‍ അവയോടുള്ള സഹായതേട്ടം ശിര്‍ക്കാണ്.4. ആലമുശ്ശഹാദയിലെ വ്യക്തികളോട് സഹായം തേടുമ്പോള്‍ അവര്‍ നമ്മെ സഹായിക്കുന്നത് എങ്ങനെയാണെന്ന് നമുക്ക് അറിയാനും മനസിലാക്കാനും കഴിയും. അല്ലാഹുവില്‍ നിന്ന് നാം സഹായം തേടുമ്പോള്‍ അവന്‍ നമ്മെ സഹായിക്കുന്നത് ഏത് രൂപത്തിലാണെന്ന് നമുക്ക് അറിയാന്‍ സാധിക്കുകയില്ല. അല്ലാഹുവില്‍ നിന്നുള്ള സഹായം ഗയ്ബിയാണെന്നര്‍ഥം. ആലമുല്‍ ഗയ്ബിലുള്ള ജിന്നുകളോട് ഒരാള്‍ സഹായം തേടുമ്പോള്‍ പ്രസ്തുത സഹായം ഗയ്ബിയായ മാര്‍ഗത്തിലൂടെയായിരിക്കും. അഥവാ, അവ നമ്മെ സഹായിക്കുന്നത് ഏത് രൂപത്തിലാണെന്ന് നമുക്ക് അറിയാന്‍ കഴിയുകയില്ല. ഇങ്ങനെയുള്ള സഹായ തേട്ടം അല്ലാഹുവിനോടല്ലാതെ ചെയ്യാന്‍ പാടില്ലെന്നാണ് നടേ സൂചിപ്പിച്ച ക്വുര്‍ആന്‍ വചനങ്ങളും സ്വഹീഹായ ഹദീഥുകളും വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ ജിന്നുകളോടുള്ള സഹായതേട്ടം ശിര്‍ക്കാണ്.5. ക്വുര്‍ആനും സ്വഹീഹായ ഹദീഥുകളും പരിശോധിച്ചാല്‍ രണ്ട് തരത്തിലുള്ള ഇസ്തിആനതുകളാണ് നമുക്ക് കാണാന്‍ കഴിയുക. ഒന്ന്, അല്ലാഹുവിനോട് ചെയ്യുമ്പോള്‍ തൌഹീദും അല്ലാത്തവരോട് ചെയ്യുമ്പോള്‍ ശിര്‍ക്കുമായിത്തീരുന്ന ഇസ്തിആനതാണ്. രണ്ടാമത്തേത് സൃഷ്ടികളോട് ചെയ്യാവുന്ന അനുവദനീയമായ ഇസ്തിആനത്താണ്. സൃഷ്ടികളോടാകുമ്പോള്‍ ഒന്നാമത്തെ ഇസ്തിആനത് ശിര്‍ക്കും രണ്ടാമത്തേത് അനുവദനീയവുമാകുമെന്നര്‍ഥം. ഇതല്ലാതെ മൂന്നാമതായി മറ്റേതെങ്കിലും തരത്തിലുള്ള ഇസ്തിആനതുകള്‍ ഉള്ളതായി ക്വുര്‍ആനോ സ്വഹീഹായ ഹദീഥുകളോ വ്യക്തമാക്കുന്നില്ല. ജിന്നുകളോടുള്ള ഇസ്തിആനത് ശിര്‍ക്കോ അനുവദനീയമോ അല്ലെന്നും ഹറാം മാത്രമാണെന്നും ഉള്ള വാദത്തിന് ക്വുര്‍ആനിന്റെയോ നബിവചനങ്ങളുടെയോ പിന്‍ബലമില്ലെന്നര്‍ഥം. വഹ്യിന്റെ അടിസ്ഥാനത്തിലല്ലാതെ മതനിയമങ്ങളെ നിര്‍മിക്കുന്നവരെ കുറിച്ചാണ് 'അല്ലാഹുവിന് പുറമെ റബ്ബുകളെ സ്വീകരിച്ചവര്‍' എന്ന് ക്വുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. ഈ നിയമനിര്‍മാണം അല്ലാഹുവിന്റെ റുബൂബിയ്യത്തിലുള്ള പങ്കുചേര്‍ക്കലാണെന്നര്‍ഥം.മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് താന്‍ ആശ്രയിച്ചിട്ടുള്ള സ്രോതസ്സുകള്‍ ക്വുര്‍ആന്‍, സ്വഹീഹായ ഹദീഥുകള്‍, മൂന്ന് തലമുറകളില്‍ പെട്ട സലഫുസ്സ്വാലിഹുകളുടെ ലഭ്യമായ അഭിപ്രായങ്ങള്‍, മുജാഹിദ് പ്രസ്ഥാനം പുറത്തിറക്കിയ വിശുദ്ധ ക്വുര്‍ആന്‍ വിവരണം ഉള്‍പടെയുള്ള സാഹിത്യങ്ങള്‍, കെ. ഉമര്‍ മൌലവി, സൈദ് മൌലവി, കെ.പി മുഹമ്മദ് മൌലവി, എ.പി അബ്ദുല്‍ ക്വാദിര്‍ മൌലവി തുടങ്ങിയ മരണപ്പെട്ടവരും ജീവിച്ചിരിക്കുന്നവരുമായ മുജാഹിദ് പണ്ഡിതന്‍മാരുമായുള്ള മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന നിരന്തരമായ ആശയവിനിമയങ്ങള്‍ എന്നിവയാണെന്ന് അക്ബര്‍ സാഹിബ് തന്നെ പല രീതിയില്‍ സൂചിപ്പിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ, ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയുള്ള 'തകര്‍പ്പന്‍' ലേഖനങ്ങള്‍ എഴുതി സംതൃപ്തി അടയുന്നതിനുപകരം അക്ബര്‍ക്ക ഉന്നയിച്ചിട്ടുള്ള ഈ ന്യായങ്ങള്‍ക്ക് പ്രമാണനിബദ്ധവും വസ്തുതാപരവുമായ വിയോജനക്കുറിപ്പുകള്‍ വൈജ്ഞാനിക നിലവാരത്തോടുകൂടി തയ്യാറാക്കാനാണ് താങ്കളടക്കമുള്ള അദ്ദേഹത്തിന്റെ വിമര്‍ശകര്‍ സന്നദ്ധമാകേണ്ടത്. കാര്യഗൌരവത്തോടുകൂടി നടക്കേണ്ട ഇത്തരം ചര്‍ച്ചകള്‍ ആവേശലഹരിയില്‍ കേവലം ഉപരിപ്ളവപരമായി ആടിത്തീര്‍ക്കുമ്പോള്‍ താഴെപ്പറയുന്ന ഘടകങ്ങള്‍ സത്യം തിരിച്ചറിയുന്നതില്‍ നിന്ന് തടയുന്നുണ്ടോ എന്ന് ആലോചിക്കണമെന്ന് മാത്രമാണ് എല്ലാ സുഹൃത്തുക്കളോടും ഗുണകാംക്ഷാപൂര്‍വം ഉണര്‍ത്താനുള്ളത്:1. ജഹാലത്ത്: ക്വുര്‍ആനില്‍ നിന്നും ഹദീഥുകളില്‍ നിന്നും തൌഹീദിന്റെ വ്യത്യസ്ത വശങ്ങളെ കുറിച്ചും ശിര്‍ക്ക് കടന്നുവരുന്ന വ്യത്യസ്ത മാര്‍ഗങ്ങളെ കുറിച്ചും സൂക്ഷ്മമായി മനസ്സിലാക്കാത്തതുകൊണ്ട് ജിന്നുകളോടുള്ള സഹായാര്‍ഥന ആലമുശ്ശഹാദയിലെ സൃഷ്ടികളോടുള്ള സഹായ തേട്ടത്തെപോലെയാണ് എന്ന് തെറ്റിദ്ധരിക്കുകയും അങ്ങേയറ്റത്തെ വിനയവും താഴ്മയുമില്ലെങ്കില്‍ അല്ലാഹുവിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളൊന്നും ഇബാദത്തായിത്തീരുകയില്ലെന്ന് പണ്ഡിതന്‍മാര്‍ പറഞ്ഞതില്‍ നിന്ന് ജിന്നുകളോടുള്ള സഹായാര്‍ഥന ഇബാദത്തായിത്തീരുകയില്ലെന്ന് കരുതുകയും ചെയ്തത്. അല്ലാഹുവോടുള്ള ഇബാദത്തുകള്‍ സ്വീകാര്യമായിത്തീരണമെങ്കില്‍ അങ്ങേയറ്റത്തെ താഴ്മയും വിനയവും ഉണ്ടാവണം. ഗയ്ബിയ്യായ മാര്‍ഗങ്ങളിലൂടെയുള്ള സഹായതേട്ടം നടക്കുമ്പോള്‍ സ്വാഭാവികമായും ഉണ്ടായിവരുന്നതാണ് അങ്ങേയറ്റത്തെ വിനയവും താഴ്മയും എന്നതാണ് വസ്തുത. മരിച്ചുപോയ മഹാത്മാക്കളോട് സഹായാര്‍ഥന നടത്തുമ്പോഴും ആലമുല്‍ ഗയ്ബിലുള്ള ജിന്നുകളോട് സഹായാര്‍ഥന നടത്തുമ്പോഴും സ്വാഭാവികമായി ഉണ്ടായിവരുന്നതാണ് ഈ താഴ്മയും വിനയവും. ഇത് മനസിലാക്കാതെ ജിന്നുകളെ മനുഷ്യരുമായി താര്യതമ്യം ചെയ്യുകയും മനുഷ്യരോടുള്ള സഹായാര്‍ഥനപോലെ തന്നെയാണ് ജിന്നുകളോടുള്ളത് എന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്നത് തൌഹീദുല്‍ ഉലൂഹിയ്യത്തിനെ കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണ്.2. അകലാനിയ്യത്ത്: ആലമുല്‍ ഗയ്ബിലെ സൃഷ്ടികളായ ജിന്നുകളെ കുറിച്ച് ക്വുര്‍ആനും സ്വഹീഹായ ഹദീഥുകളും പറഞ്ഞുതരുന്നത് അപ്പടി ചോദ്യം ചെയ്യാതെയും വ്യാഖ്യാനാഭാസങ്ങള്‍ക്ക് വിധേയമാക്കാതെയും സ്വീകരിക്കുന്നതിന് പകരം സ്വന്തം ബുദ്ധി ഉപയോഗിച്ച് അവയെ അപഗ്രഥിക്കാന്‍ ശ്രമിച്ചത്. നിലത്ത് വീഴുന്ന ഭക്ഷണം ജിന്ന് തിന്നുമെന്ന് പറഞ്ഞാല്‍ അതിലെ ഏത് പോഷകമാണ് ജിന്നിന്റെ ഭക്ഷണമാകുന്നത് എന്ന് അന്വേഷിക്കാതെ ഹദീഥില്‍ പറഞ്ഞത് അതേപടി സ്വീകരിക്കുക എന്നതാണ് അഹ്ലുസ്സുന്നയുടെ നിലപാട്. ജിന്നുകള്‍ക്ക് ശരിതെറ്റുകള്‍ ചെയ്യാന്‍ സ്വാതന്ത്യമുണ്ട് എന്ന് പ്രമാണങ്ങള്‍ പറഞ്ഞാല്‍ അതിന്റെ വിശദീകരണങ്ങളിലേക്ക് പോകാതെയും വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാക്കാതെയും അംഗീകരിക്കുകയാണ് ചെയ്യേണ്ടത്. അതില്‍ നിന്ന് ജിന്നുകള്‍ മനുഷ്യരെ പോലെയാണ് എന്നും ഭൌതിക ജീവികളാണ് എന്നും അവര്‍ക്ക് സത്യവിശ്വാസികളെ സഹായിക്കാന്‍ കഴിയുമെന്നും എല്ലാമുള്ള നിഗമനത്തിലെത്തുന്നത് പ്രമാണങ്ങളുടെ സ്വന്തം ഇച്ഛ പ്രകാരമുള്ള വ്യാഖ്യാനം വഴിയാണ്. ഈ അക്വ്ലാനിയ്യത്ത് തന്നെയാണ് ഖവാരിജുകള്‍ മുതല്‍ മുഅ്തസലികള്‍ വരെ സ്വിറാത്തുല്‍ മുസ്തക്വീമില്‍ നിന്ന് വഴിപിഴക്കുവാന്‍ കാരണമായി ഭവിച്ചത്.3. തകലിദ്: പ്രത്യേക സാഹചര്യങ്ങളിലും അവസരങ്ങളിലും പണ്ഡിതന്‍മാരില്‍ ചിലര്‍ പുറപ്പെടുവിച്ച അഭിപ്രായങ്ങളെ പ്രമാണങ്ങള്‍ക്ക് തുല്യമായി കരുതി അവക്ക് അപ്രമാദിത്വം കല്‍പിച്ചത്. പണ്ഡിതന്‍മാരുടെ മഹത്വവും ആദരണീയതയും അംഗീകരിക്കുന്നതോടൊപ്പം തന്നെ അവര്‍ പുറപ്പെടുവിക്കുന്ന മതകല്‍പനകളെ അവരുപയോഗിച്ച പ്രമാണങ്ങള്‍ എത്രത്തോളം സ്വീകാര്യമാണെന്ന് പരിശോധിച്ച ശേഷം മാത്രം സ്വീകരിക്കുക എന്നതാണ് അഹ്ലുസ്സുന്നയുടെ നിലപാട്. മുഹമ്മദ് നബിക്ക് ശേഷം ആര്‍ക്കും തെറ്റുപറ്റാമെന്നും ആരെയും അന്ധമായി അനുകരിക്കാന്‍ പാടില്ല എന്നുമുള്ള നിലപാടിന് വിരുദ്ധമായി ചില പണ്ഡിതന്‍മാരോടുള്ള അതിരുകടന്ന ആദരവ് അവരുടെ അഭിപ്രായങ്ങളെയെല്ലാം ന്യായീകരിക്കുന്ന പതനത്തിലേക്ക് നമ്മെ നയിച്ചുകൂടാത്തതാണ്. അന്ധമായി ആരെയെങ്കിലും പിന്‍പറ്റുന്നവര്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹമല്ല, ശാപ-കോപ-താപങ്ങളാണ് ലഭിക്കാന്‍ പോകുന്നത് എന്ന വസ്തുത നാം ഓര്‍ക്കുക.4. ഹുബ്ബ്: ചിലരോടുള്ള സ്നേഹവും ആദരവും അവര്‍ പറഞ്ഞുപോയ അബദ്ധങ്ങളെ ന്യായീകരിക്കുന്ന പതനത്തിലെത്തിച്ചേര്‍ന്നത്. അല്ലാഹുവിന് വേണ്ടി സ്നേഹിക്കുകയും വെറുക്കുകയും ചെയ്യേണ്ട സത്യവിശ്വാസികള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി അല്ലാഹുവിന്റെ മതത്തെ വികലമാക്കുകയും വക്രീകരിക്കുകയുമല്ല ചെയ്യേണ്ടത്, പ്രത്യുത ദീനില്‍ നിന്ന് തെറ്റിപ്പോയവരെ നല്ല നിലയില്‍ പ്രമാണങ്ങളിലേക്ക് നയിച്ച് അവരെ സ്നേഹിക്കുകയാണ്. സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി പ്രമാണങ്ങളെ വളച്ചൊടിക്കുന്നവര്‍ സ്വന്തത്തെയും സ്നേഹിക്കുന്നവരെയും നാശത്തിലേക്കാണ് നയിക്കുന്നത് എന്ന് ഓര്‍ക്കേണ്ടതാണ്.5. ഉദ് വാന്‍ : ചിലരോടുള്ള വിരോധം അവര്‍ പറയുന്നത് തെറ്റാണെന്ന് സ്ഥാപിക്കുവാനും അതുവഴി അവരെ താറടിക്കുവാനുമുള്ള കാരണമായിത്തീര്‍ന്നത്. ആരോടുമുള്ള വിരോധം അവരോട് അനീതി ചെയ്യുവാന്‍ നിമിത്തമായിക്കൂടാ എന്നാണ് ക്വുര്‍ആന്‍ കല്‍പിക്കുന്നത്. ദീനീവിഷയത്തിലാകുമ്പോള്‍ ഈ വിരോധം അതീവ ഗൌരവതരമായിത്തീരും. പ്രസ്തുത വിരോധത്തിനനുസൃതമായി ദീനിന്റെ ഹുക്മുകള്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ അത് ഗൌരവതരമായ വ്യതിയാനങ്ങള്‍ക്ക് നിമിത്തമാവുന്നു. അലി തങ്ങള്‍ക്ക് അനുസരിച്ചുള്ള നിലപാട് സ്വീകരിച്ചില്ല എന്ന വിരോധം ഖവാരിജുകളുടെ ഉല്‍പത്തിക്കും ഇമാം ഹസനുല്‍ ബസ്വരിയോടുള്ള അസൂയയും വെറുപ്പും മുഅ്തസിലിയ്യത്തിനും തുടക്കമായത് ഉദാഹരണം.മതപരമായ ഒരു ആദര്‍ശത്തര്‍ക്കമെന്ന നിലക്ക് ഈ പ്രശ്നത്തില്‍ പരസ്പരം തിരുത്തുകയും വിമര്‍ശിക്കുകയും ചെയ്യേണ്ടിവരിക സ്വാഭാവികം മാത്രമാണെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. എന്നാല്‍ ഇസ്ലാഹ് മാസികയില്‍ താങ്കള്‍ എഴുതിയ തരം ലേഖനങ്ങള്‍ ഗുണപരമായ ആശയസംവാദങ്ങളെയാണ് പ്രചോദിപ്പിക്കുന്നത് എന്ന് തോന്നുന്നില്ല. അതിനാല്‍, മറ്റു കാര്യങ്ങള്‍ ഉപന്യസിക്കുന്നതിന് പകരം അക്ബര്‍ സാഹിബിന്റെ നിലപാട് താങ്കള്‍ക്ക് മുന്നില്‍ അവശേഷിപ്പിക്കുന്നത് താഴെക്കൊടുത്തിരിക്കുന്ന ചോദ്യങ്ങളാണ് എന്ന് മനസ്സിലാക്കുകയും അവക്ക് മറുപടി പറയുകയും ചെയ്തുകൊണ്ടാണ് ഇനിയെങ്കിലും താങ്കള്‍ 'വിമര്‍ശന പഠനങ്ങള്‍' പ്രസിദ്ധീകരിക്കേണ്ടത് എന്ന് സ്നേഹബുദ്ധ്യാ ഉണര്‍ത്തുന്നു.1. മനുഷ്യനെ സഹായിക്കാനായി അല്ലാഹു ജിന്നുകളെ ഏര്‍പ്പെടുത്തിയതായി വ്യക്തമാക്കുന്ന ആയത്തുകളോ സ്വഹീഹായ ഹദീഥുകളോ ഉണ്ടോ? ആദിമ തലമുറകളിലുള്ള സലഫുകളില്‍ ആരെങ്കിലും അങ്ങിനെ മനസിലാക്കിയതായി രേഖകളെന്തെങ്കിലും ഉണ്ടോ?2. ജിന്നുകളോടുള്ള സഹായാഭ്യര്‍ഥന കാര്യകാരണ ബന്ധങ്ങള്‍ക്കുള്ളിലുള്ളതാണെന്ന വാദത്തിന് പ്രമാണങ്ങളുടെ പിന്തുണയുണ്ടോ? വിശ്വാസികള്‍ക്ക് എന്തെങ്കിലും കാര്യങ്ങള്‍ നേടുന്നതിന് ജിന്നുകളെ കാരണമാക്കിയതായി വ്യക്തമാക്കുന്ന ആയത്തുകളോ സ്വഹീഹായ ഹദീഥുകളോ ഉണ്ടോ?3. അല്ലാഹുവിനോട് മാത്രമേ സഹായതേട്ടം പാടുള്ളൂവെന്ന പൊതുതത്ത്വത്തില്‍ നിന്ന് ആലമുശ്ശഹാദയിലുള്ളവരെ ഒഴിവാക്കിയതുപോലെ ആലമുല്‍ ഗയ്ബിലുള്ള ജിന്നുകളെ ഒഴിവാക്കിയതായി വ്യക്തമാക്കുന്ന ആയത്തുകളോ സ്വഹീഹായ ഹദീഥുകളോ ഉണ്ടോ? പ്രവാചക പ്രശംസക്ക് പാത്രമായ ആദ്യത്തെ മൂന്ന് തലമുറയലുള്ളവര്‍ ആരെങ്കിലും അങ്ങനെ മനസ്സിലാക്കിയതായി വല്ല രേഖയും ഉണ്ടോ?4. ഗയ്ബിയായ മാര്‍ഗത്തിലുള്ള ഏതെങ്കിലും സഹായാഭ്യര്‍ഥനകളെ അല്ലാഹുവിന് മാത്രമുള്ള ഇസ്തിആനത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയതായി വ്യക്തമാക്കുന്ന ക്വുര്‍ആന്‍ വചനങ്ങളോ സ്വഹീഹായ ഹദീഥുകളോ ഉണ്ടോ?5. സൃഷ്ടികളോടാകുമ്പോള്‍ ശിര്‍ക്കാവുന്ന ഇസ്തിആനത്തും അനുവദനീയമാകുന്ന ഇസ്തിആനത്തുമല്ലാതെ മൂന്നാമത്തെ തരം ഇസ്തിആനത്തിന് (ഹറാമായത്) ക്വുര്‍ആനില്‍ നിന്നോ സ്വഹീഹായ ഹദീഥില്‍ നിന്നോ വല്ല തെളിവുകളും ഉദ്ധരിക്കാനാവുമോ?ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം 'അതെ' എന്നാണെങ്കില്‍ അതിനുള്ള പ്രമാണങ്ങളുദ്ധരിക്കുകയാണ് അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ രീതി. അല്ലാതെ ശരീഅത്തിന്റെ കാര്യത്തില്‍ തര്‍ക്കശാസ്ത്രവും യുക്തിവാദവും ഉന്നയിച്ച് തങ്ങളുടെ വാദം സമര്‍ഥിക്കുവാന്‍ ശ്രമിക്കുന്നത് അഹ്ലുസ്സുന്നയുടെ മാര്‍ഗമല്ല.ഇവക്കുള്ള ഉത്തരം 'ഇല്ല' എന്നാണെങ്കില്‍ ജിന്നുകളോടുള്ള സഹായാഭ്യര്‍ഥന ശിര്‍ക്കല്ലെന്ന വാദം ഉപേക്ഷിച്ച് തൌഹീദി പ്രബോധന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുകയും ശിര്‍ക്കിന്റെ ഗൌരവം ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യാന്‍ ഐക്യപ്പെടുകയാണ് സലഫുകളുടെ മാര്‍ഗം പിന്‍പറ്റുന്നവര്‍ ചെയ്യേണ്ടത്. 'ഇല്ല' എന്ന ഉത്തരത്തിന് ശേഷവും തര്‍ക്കങ്ങള്‍ ഉന്നയിക്കുന്നത് നമുക്ക് ഭൂഷണമല്ലെന്നാണല്ലോ ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്!"നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നിങ്ങള്‍ പിന്‍പറ്റുക. അവനു പുറമെ മറ്റു രക്ഷാധികാരികളെ നിങ്ങള്‍ പിന്‍പറ്റരുത്. വളരെ കുറച്ച് മാത്രമേ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ.'' (7:3)"തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!'' (4:115)അല്ലാഹു തൌഹീദി പ്രബോധനത്തിന്റെ മാര്‍ഗത്തില്‍ നമ്മെ ഒരുമിച്ച് ചേര്‍ക്കുകയും സ്വര്‍ഗത്തില്‍ മുഹമ്മദ് നബിയോടൊപ്പം അദ്ദേഹത്തിന്റെ സഖാക്കളിലൊരാളായിത്തീരാന്‍ അനുഗ്രഹിക്കുകയും ചെയ്യട്ടെ, ആമീന്‍.മുസ്തഫാ തന്വീര്അരീക്കോട്, മലപ്പുറം-673639
With prayers, and awking prayers
Musthafa Thanveer---------- Forwarded message ----------
From: musthafathanveer areacode <musthafa...@gmail.com>
Date: Fri, Mar 1, 2013 at 7:19 PM
Subject: edited
To: Sadique Muhammad <km.sa...@gmail.com>
--
With prayers, and awking prayers
Musthafa Thanveer
to the right goal, through the right path" MSM 17 th PROFCON March 8,9,10 Malappuram