>
> അപ്പുവും ബസ് മുതലാളിമാരും
>
> ബസ് ന്യൂട്രാലിറ്റിയുടെ സാരോപദേശ കഥ
>
> ഇന്ത്യയിലെ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ ഇന്റര്‍നെറ്റിനെ വിഭജിക്കാനും, ഗുണ്ടാ പിരിവു്
> നടത്താനും, ഉപഭോക്താക്കളുടെ അവകാശങ്ങളെ തകര്‍ക്കാനുമുള്ള അനുവാദത്തിനായി നെറ്റ്
> ന്യൂട്രാലിറ്റിക്കെതിരായുയര്‍ത്തിയ വാദങ്ങള്‍ക്കുള്ള മറുപടിയായാണീ ലേഖനം എഴുതിയിട്ടുള്ളതു്.
>
> വരവില്‍പ്പുഴ ബസ് സ്റ്റോപ്പിനു് - പട്ടണത്തില്‍ നിന്നും ഒരു മണിക്കൂര്‍ ദൂരെയായി പൊട്ടിപൊളിഞ്ഞ
> മണ്‍പാതയിലെ ഒരു സൈഡിലെ ഇടം, പറയത്തക്കതായി പ്രത്യേകതകളൊന്നുമില്ലായിരുന്നു. അടുത്തായി
> വീടുകളോ കടകളോ ഉണ്ടായിരുന്നില്ല. പാടങ്ങള്‍ക്കപ്പുറത്തായി നടക്കാവുന്ന ദൂരത്തില്‍ നാലു്
> ഗ്രാമങ്ങളുണ്ടായിരുന്നു. പട്ടണത്തില്‍ ജോലിയുള്ള ഗ്രാമവാസികളെക്കൊണ്ടു് പോകാന്‍ രാവിലെയും
> വൈകുന്നേരവും ആറു് ബസ്സുകള്‍ അവിടെ നിര്‍ത്തിയിരുന്നു.
>
> അങ്ങനെ ഒരു രാവിലെയാണു് യാത്രക്കാര്‍ അപ്പുവിനെ ആദ്യമായി കാണുന്നതു്. അടുത്ത
> ഗ്രാമങ്ങളിലൊന്നിലെ കൌമാരപ്രായത്തിലുള്ള അവന്‍ കുറച്ചു് ചായക്കപ്പുുകള്‍ ഒരു പരന്ന പാത്രത്തില്‍
> ചുമന്നുകൊണ്ടു് വന്നതായിരുന്നു. അവനെ നോക്കിയവരോടെല്ലാം അവന്‍ "അഞ്ചു രൂപ" എന്നു്
> പറഞ്ഞുകൊണ്ടിരുന്നു. ആദ്യ ദിവസം അവന്‍ പതിനൊന്നു് ഗ്ലാസ് ചെയ വിറ്റു, കാലിക്കപ്പും പാത്രവും
> സഞ്ചയിനെ തിരികെ ഏല്‍പ്പിച്ചു.
>
> മൂന്നാഴ്ചകള്‍ക്കു് മുമ്പ്, അപ്പു ജോലി തുടങ്ങാനായി സ്കൂള്‍ ഉപേക്ഷിച്ചിരുന്നു. "നിന്റെ
> കുഞ്ഞനിയത്തിയെ നോക്കാനുള്ള ഉത്തരവാദിത്തം ഇനി നിന്റേതാണു്", എന്നവന്റെ മുത്തശ്ശി അവനോടു്
> പറഞ്ഞിരുന്നു. ആ നാട്ടിലെ ചായക്കടക്കാരനായ സഞ്ചയിനു് അപ്പുവിന്റെ അച്ഛനെ അറിയാമായിരുന്നതു്
> കൊണ്ടു് അവനു് ജോലി കൊടുക്കാമെന്നേറ്റു. പാടത്തു് പണിയെടുക്കേണ്ടെന്നതിനാല്‍ അപ്പുവിനു് സന്തോഷമായിരുന്നു.
>
> എല്ലാ ദിവസവും രാവിടെ നേരത്തെ എണീറ്റവന്‍ പാലും വെള്ളവും കൊണ്ടു വരുകയും കടയില്‍
> വരുന്നവര്‍ക്കു് ചായ എടുത്തുകൊടുക്കുകയും ഗ്ലാസുകള്‍ കഴുകി വയ്ക്കുകയും ചെയ്യുമായിരുന്നു. ബസ്
> സ്റ്റോപ്പില്‍ ചായ വില്‍ക്കാനുള്ള ആശയം അവന്റേതായിരുന്നു, ശ്രമിച്ചു് നോക്കാന്‍ സഞ്ചയ്
> സമ്മതിക്കുകയും ചെയ്തു. ചായ ചൂടായിരിക്കുമെന്നു് അപ്പു ഉറപ്പിച്ചു, പെട്ടെന്നു് തന്നെ
> യാത്രക്കാരുടെയിടയില്‍ ചായ ഹിറ്റായി.
>
> ആറുമാസം കഴിഞ്ഞപ്പോഴേക്കും കുറച്ചു് പണവും പഴയ കലവും പാത്രങ്ങളും കടം വാങ്ങി ബസ് സ്റ്റോപ്പില്‍
> സ്വന്തമായി ചായക്കട തുടങ്ങി. കുറച്ചു് സമയത്തിനകം തന്നെ രാവിലെ ഇഡ്ലിയും വൈകുന്നേരം സമൂസയും
> വിറ്റുതുടങ്ങി - സ്കൂളില്ലാത്ത സമയത്തു് അവന്റെ അനിയത്തിയും അവനെ സഹായിച്ചു. അപ്പുവിന്റെ ചായയും
> കടികളും ആ പ്രദേശത്തെ ഏറ്റവും മികച്ചതായിരുന്നതിനാല്‍ പെട്ടെന്നു് തന്നെ മറ്റു് സ്ഥലങ്ങളില്‍
> നിന്നും ആളുകള്‍ വരവില്‍പുഴയില്‍ വന്നു തുടങ്ങി.
>
> അപ്പുുവിന്റെ ചായക്കടയ്ക്ക് ഇപ്പോ രണ്ടു വയസ്സ്, അപ്പൊഴാണ് ബസ് ഡ്രൈവര്‍മാരുമായി അവന്റെ
> പ്രശ്നങ്ങളും തുടങ്ങിയത്. രാവിലെ രണ്ടാമത്തെ ബസ്സ് ഓടിച്ചിരുന്ന മുകേഷ് ട്രാവല്‍സിന്റെ ഡ്രൈവര്‍
> ഒരു ദിവസം അപ്പുവിനെ അടുത്തു വിളിച്ചു.
>
> "നിന്റെ ചായക്കടയില്‍ വരുന്ന ആളുകളെക്കൊണ്ടു് ബസ്സില്‍ തിരക്കാ. ഇവരെ നിന്റെ കടയില്‍
> കൊണ്ടുവരുന്നതിനു് നീ ഞങ്ങള്‍ക്കിനി മുതല്‍ പണം തരണം." എന്നു് അയാള്‍ പറഞ്ഞു.
> അപ്പുു അദ്ഭുതപ്പെട്ടു. "പക്ഷേ ഇവിടെ വരുന്നതിനു് അവര്‍ തന്നെ നിങ്ങള്‍ക്കു് പൈസ തരുന്നില്ലേ?
> കൂടുതല്‍ ആള്‍ക്കാര്‍ കയറുമ്പോള്‍ നിനക്കു് കൂടുതല്‍ പൈസ കിട്ടില്ലേ?"
>
> "ഞങ്ങളുടെ യാത്രക്കാര്‍ നേരത്തെ സിറ്റി വരെയുള്ള പൈസ തരാറുണ്ടായിരുന്നു; വരവില്‍പ്പുഴ ഇറങ്ങുന്ന
> യാത്രക്കാര്‍ അത്ര തരുന്നില്ല.1 മാത്രമല്ല, മൂന്നു് സ്റ്റോപ്പ് കഴിഞ്ഞു് ഞങ്ങളുടെ മുതലാളിക്ക് ഒരു
> ഹോട്ടലുണ്ടു്, അവിടത്തെ കച്ചവടം നീ കാരണം കുറയുന്നു."
>
> അപ്പോഴേക്കും യാത്രക്കാരെല്ലാം ഇറങ്ങിക്കഴിഞ്ഞിരുന്നു, ബസ്സെടുക്കാന്‍ സമയവുമായി. "ഒരു കാര്യം
> മനസ്സില്‍ വച്ചോളൂ: ഞങ്ങള്‍ക്കു് പൈസ തന്നില്ലെങ്കില്‍ ഇനി ബസ്സ് വരവില്‍പ്പുഴയില്‍ നിര്‍ത്തില്ല.
> നിന്റെ ലാഭത്തിന്റെ പത്തിലൊന്നു് മാത്രമേ മുതലാളി ചോദിക്കുന്നുള്ളൂ, ഞാനാണെങ്കില്‍
> തര്‍ക്കിക്കാന്‍ നിക്കാതെ പണം കൊടുത്തൊഴിവാക്കും." ബസ്സെടുക്കുന്നതിനു് മുമ്പു് ഡ്രൈവര്‍ ഇത്രയും പറഞ്ഞു.
>
> ആദ്യമൊന്നും അപ്പു ഇതു് കാര്യമാക്കിയില്ല. വരവില്‍പ്പുഴയില്‍ നിന്നും കുറേയധികം ആളുകള്‍
> കയറാനുള്ളതിനാല്‍ മുകേഷ് ട്രാവല്‍സിനു് അവരെ കയറ്റാതിരിക്കാനാവില്ല. പക്ഷേ രണ്ടു ദിവസം
> കഴിഞ്ഞപ്പോഴേക്കും മറ്റഞ്ചു് ബസ്സിലെ ഡ്രൈവര്‍മാരും അപ്പു അവര്‍ക്കും കാശ് കൊടുക്കണമെന്നു് പറഞ്ഞു.
> അപ്പു ഈ പകല്‍ക്കൊള്ളയില്‍ രോഷം കൊള്ളുകയും പണം കൊടുക്കാന്‍ വിസമ്മതിക്കുകയും ചെയ്തു.
>
> അടുത്ത രാവിലെ, ആദ്യത്തെ ബസ്, ഭാരതി ട്രാന്‍സ്പോര്‍ട്ട്, വരവില്‍പ്പുഴയില്‍ നിര്‍ത്താതെ
> പോയി. അതിനും ശേഷം മുകേഷ് ട്രാവല്‍സും അതു് തന്നെ ചെയ്തു.
>
> ബസ് സ്റ്റോപ്പിലെ ആള്‍ക്കാരുടെ എണ്ണം കൂടുകയും അവര്‍ അക്ഷമരാകാന്‍ തുടങ്ങുകയും ചെയ്തു. അടുത്ത ബസം
> കണ്ടപ്പോഴെ ആളുകള്‍ കൈവീശാന്‍ തുടങ്ങി, പക്ഷേ ഫലമൊന്നുമുണ്ടായില്ല. അടുത്ത മൂന്നു് ബസ്സിനും നേരെ
> അലറി വിളിക്കാനും കൈ വിശാനും നോക്കിയെങ്കിലും അവയും നിര്‍ത്താതെ പാഞ്ഞുപോയി.
>
> രാവിലത്തെ അവസാനത്തം ബസ്സിനും പുറകേ ഒരു കാര്‍ വന്നു് നിന്നു, നല്ല വസ്ത്രം ധരിച്ച ഒരാള്‍
> പഉറത്തിറങ്ങി. "എന്റെ പേരു് രാജന്‍, ഞാന്‍ ബസ്സ് മുതലാളിമാരുടെ പ്രതിനിധിയാണു്." ചുറ്റും
> കൂടിയ ആളുകളോടായി അദ്ദേഹം പറഞ്ഞു. "വരവില്‍പ്പുഴയില്‍ ചായ കുടിക്കാന്‍ വരുന്ന യാത്രക്കാര്‍
> ഞങ്ങളുടെ ബസ്സില്‍ താങ്ങാനാവാത്ത തിരക്കുണ്ടാക്കുന്നതിനാല്‍ ഇനി മുതല്‍ ഇവിടെ നിര്‍ത്താന്‍
> സാധിക്കില്ല2. ഇതിനും പകരമായി ചായക്കടക്കാരന്‍ അഞ്ചിലൊന്നു് ലാഭം ഞങ്ങള്‍ക്കു്
> തരുകയാണെങ്കില്‍ മാത്രമേ ഇവിടെ നിര്‍ത്താനാകൂ.
>
> ഒരു വൃദ്ധന്‍ ഇടക്കു് കയറി പറഞ്ഞു, "നിങ്ങളുടെ ബിസിനസ്സ് ഞങ്ങള്‍ പോകാനാഗ്രഹിക്കുന്നിടത്തു് ഞങ്ങളെ
> ഇറക്കുക എന്നതാണു്, ഞങ്ങള്‍ ജോലിക്കു് പോകുകയാണോ ചായ കുടിക്കാന്‍ പോകുകയാണോ എന്നല്ല.
> സര്‍ക്കാര്‍ അനുമതിയോടെ ഓടിക്കുന്ന റൂട്ടില്‍ ഏതു് സ്റ്റോപ്പില്‍ നിന്നും കയറോനോ ഏതു സ്റ്റോപ്പിലും
> ഇറങ്ങാനോ ഞങ്ങള്‍ക്കവകാശമുണ്ടു്.
>
> തടസ്സമൊന്നും വരാത്ത ഭാവത്തില്‍ രാജന്‍ തുടര്‍ന്നു. "ഈ ചായക്കട ഞങ്ങളുടെ ബസ് സേവനത്തിന്റെ
> മുകളിലൂടെയാണു് (over the top3) ഓടുന്നതു്, പണം തരാതെ (free riding4) ഞങ്ങളുടെ സേവനം
> ഉപയോഗിക്കാതെ ഈ പരിപാടി നടക്കുകയില്ല. സത്യത്തില്‍ നിങ്ങള്‍ക്കു് ചായയും കടികളും
> നല്‍കുന്നതില്‍ അവനുള്ളത്രയും ക്രെഡിറ്റ് ഞങ്ങള്‍ക്കും കിട്ടണം -- ഞങ്ങള്‍ നിങ്ങളെയിവിടെ
> കൊണ്ടുവന്നില്ലായിരുന്നെങ്കില്‍ നിങ്ങളിവിടെ എങ്ങനെ വരുമായിരുന്നു? എന്നിട്ടും നിങ്ങള്‍ അവന്റെ
> ഇഡ്ലിക്ക്5 വലിയ തുക കൊടുക്കുമ്പോഴും ഞങ്ങള്‍ക്കു വളരെ ചെറിയ പണമേ തരുന്നുള്ളൂ. ഇതു് ന്യായമാണോ?"
>
> ഒരു യുവതി പറഞ്ഞു, "ബസ്സും ഭക്ഷണവും വ്യത്യസ്ത കാര്യങ്ങളാണു്, രണ്ടിനും ഞങ്ങള്‍ ശരിയായ കമ്പോള
> വില നല്‍കുന്നു. ഞങ്ങളുടെ വീട്ടില്‍ അരി വാങ്ങുന്നതു് ഒരു കടയില്‍ നിന്നും പൊടിക്കുന്നതു് മില്ലില്‍
> നിന്നുമാണു്. കടക്കാരനു് അരിയുടെ വിലയും മില്ലില്‍ പൊടിക്കാനുളള വിലയുമാണു് നല്‍കുന്നതു്. ഇഡ്ലി
> കഴിക്കുന്നതിനായി ബസ്സില്‍ വപുന്ന പോലെ പൊടിക്കുന്നതിനു് മുമ്പ് ഞങ്ങള്‍ക്കരി വാങ്ങണമല്ലോ --
> പക്ഷേ ഇതുകൊണ്ട് കടക്കാരനു് മില്ലുകാരന്റേയോ നിങ്ങള്‍ക്കു് അപ്പുവിന്റേയോ പണത്തിനവകാശമില്ല!"
>
> പക്ഷേ രാജന്‍ നിര്‍ത്താനുള്ള ഭാവമില്ലായിരുന്നു. "പക്ഷേ ഞങ്ങള്‍ അപ്പുവിനൊരു സേവനമാണു്
> നല്‍കുന്നതു്! ഞങ്ങളവന്റെ കസ്റ്റമേര്സിനെയാണു് കൊണ്ടുവരുന്നതു്.6 ഞങ്ങള്‍ ഞങ്ങളുടെ സേവനത്തിനുള്ള പണം
> മാത്രമാണു് ചോദിക്കുന്നതു്.
>
> വൃദ്ധന്‍ പറഞ്ഞു, "നിങ്ങളുടെ സേവനം യാത്രക്കാരെ കൊണ്ടുപോകുക എന്നതാണു്. അതിനുള്ള പണം
> യാത്രക്കാരായ ഞങ്ങള്‍ മുമ്പേ നല്‍കിക്കഴിഞ്ഞു. ഞങ്ങളാണു് നിന്റെ കസ്റ്റമേര്‍സ്, അപ്പുവല്ല.
> ബീഡിയില്ല സഖാവേ തീപ്പെട്ടിയെടുക്കാന്‍."
>
> ഈ ഡയലോഗ് കേട്ട് യാത്രക്കാര്‍ സംശയത്തോടെ വൃദ്ധനെ നോക്കി. അദ്ദേഹത്തിനു് നല്ല വയസ്സായിരുന്നു,
> അതു് വല്ല പഴയ സിനിമയിലേം ഡയലോഗായിരിക്കുമെന്നവര്‍ കരുതി.
>
> രാജനു് ദേഷ്യം വന്നു. കാര്യങ്ങള്‍ നല്ല നിലയില്‍ പോകുന്നില്ലായിരുന്നു, അപ്പോളയാള്‍ വേറൊരു
> വാദം ഉയര്‍ത്തി. "ഓരോ ദിവസവും ബസ്സില്‍ തിരക്കു് കൂടുകയാണു്. തിരക്കു് കുറയ്ക്കാന്‍ പുതിയ
> ബസ്സിനു്7 ഞങ്ങളെവിടുന്നു് പൈസ കൊടുക്കും? പുതിയ ബസ്സ് വാങ്ങാന്‍ ഞങ്ങളുടെ ലാഭത്തില്‍ നിന്നും പണം
> എടുക്കേണ്ടി വരുന്നു. മുകേഷ് മുതലാളി ഹോട്ടലില്‍ നിന്നുള്ള ലാഭം പോലും ബസ്സിലേക്കിറക്കുന്നു.
> അതുകൊണ്ട് ഞങ്ങള്‍ക്കു് ലാഭം കിട്ടുക എന്നതു് ജനങ്ങളുടെ താത്പര്യമാണു്, ഞങ്ങളുടെയല്ല.
>
> അപ്പോഴോരു ചെക്കല്‍ കയറി ഗോളടിച്ചു, "അങ്ങോരിത്രേ പൈസയെറക്ക്വാച്ചാ മൂന്നുവര്‍ഷായിട്ടും
> പൊട്ടിയ ചില്ലെന്താ മാറ്റാത്തേ? നിങ്ങള്‍ടെ ചെത്ത് കാറു് കണ്ടാലറിയാം പൈസ ശരിക്കും
> പോണതെങ്ങോട്ടെന്നു." എല്ലാരും ചിരിച്ചപ്പോള്‍ രാജന്‍ മുഷ്ടി ചുരുട്ടി.
>
> രാജനു് ദേഷ്യം അടക്കാനായില്ല. അയാള്‍ക്കും ചെറിയൊരു പണിയേ ഉണ്ടായിരുന്നുള്ളൂ, ആളുകളുടെ ദേഷ്യം
> അപ്പുവിനെതിരെ തിരിച്ച് അവനെക്കൊണ്ടു് കാശെടുപ്പിക്കുക. ഒരേ പാടത്ത് കളിക്കണമെന്നേ ഞങ്ങള്‍
> ആവശ്യപ്പെടുന്നുള്ളൂ!9. ബസ്സുകള്‍ക്കും വലിയ ഹോട്ടലുകള്‍ക്കും ഒരു നൂറു് നിയമങ്ങളുണ്ടു്. നല്ല സേവനം,
> വൃത്തി, സുരക്ഷ... ഇവയെല്ലാം ഉറപ്പാക്കിയേ ഞങ്ങള്‍ക്കാവൂ. ഇതിനെല്ലാം കാശിറക്കണം. റോഡ്
> സൈഡിലെ ചായക്കടകള്‍ക്കങ്ങനെ നിയമങ്ങളൊന്നുമില്ല. എല്ലാം അവനനുകൂലമായിരിക്കുമ്പോള്‍
> ഞങ്ങള്‍ക്കെങ്ങനെ അപ്പുവുമായി10 മത്സരിക്കാനാവൂം?
>
> യുവതി വീണ്ടും പറഞ്ഞും, "എന്നിട്ടും നിങ്ങളുടെ ബസ്സുകള്‍ പതുക്കെയും ഇടക്കിടക്കു് കേടാവുന്നതുമാണു്.
> നിങ്ങളുടെ ഹോട്ടലില്‍ പഴയ രുചിയില്ലാത്ത ഇഡ്ലിയാണു്, ചട്ടിണിയുമില്ല അപ്പുവിന്റേതിനേക്കാള്‍
> രണ്ടിരട്ടിയോളം11 പൈസ വാങ്ങുകയും ചെയ്യും. നിങ്ങളുടെ ഡ്രൈവര്‍മാരും, കണ്ടക്റ്റര്‍മാരും
> വെയിറ്റര്‍മാരും എല്ലാവരും ചൂടന്മാരാ. എന്നോലോ അപ്പുവിനെതിരെ പരാതി പറയാന്‍ ഇതുവരെ അവന്‍
> കാരണമൊന്നുമുണ്ടാക്കിയിട്ടില്ല.
>
> അതുവരെ സംസാരിക്കാതിരുന്ന അപ്പു പറഞ്ഞു, "അവര്‍ വൃത്തിയെപ്പറ്റി നിയമമുണ്ടാക്കട്ടെ, അവയെല്ലാം
> പാലിക്കുമെന്നെനിക്കുറപ്പാണു്. നിങ്ങള്‍ക്കും തരാന്‍ പണമോ സര്‍ക്കാരാപ്പീസുകളില്‍ കയറിയിറങ്ങി
> അനുമതികളും സാക്ഷ്യപത്രങ്ങളും എടുക്കാനുള്ള സമയമോ എനിക്കില്ല."
>
> രാജനിപ്പോള്‍ അലറാന്‍ തുടങ്ങി. "ഞങ്ങളുടെ ബസ്സുകള്‍ ഓടിക്കാന്‍ ഞങ്ങള്‍ക്കു് സര്‍ക്കാരിനു് എത്ര
> പണം കൊടുക്കണമെന്നു് നിങ്ങള്‍ക്കറിയാമോ? ബസ് റൂട്ടുകളുടെ കഴിഞ്ഞ ലേലത്തില്‍, അവ വളരെ
> പണച്ചിലവുള്ളതാണു്!12 ഇപ്പോള്‍ ബസ്സുകള്‍ നന്നായോടിക്കാനുള്ള പണം ഞങ്ങളുടെ കയ്യിലില്ല."
>
> മദ്ധ്യവയസ്കനായ മറ്റൊരു യാത്രക്കാരന്‍ പറഞ്ഞു "ബസ്സുകള്‍ ഓടിച്ച് ബസ്സുകാശില്‍ നിന്നും പണം
> തിരിച്ചുപിടിക്കണം എന്ന് നിങ്ങള്‍ക്ക് ബസ്സ് ലേലത്തില്‍ പങ്കെടുക്കുമ്പോള്‍ അറിയാമായിരുന്നില്ലേ?
> നിങ്ങള്‍ക്ക് തിരിച്ചുപിടിക്കാവുന്നതിലും കൂടിയ തുകക്ക് ലേലംകൊണ്ടത് എന്തിനാണ്? പിന്നെ ഇത്
> നിങ്ങളും സര്‍ക്കാരും തമ്മിലുള്ള കാര്യമാണ് അതിന് ഞങ്ങളും അപ്പുവും എങ്ങനെയാണ് ഉത്തവാദികളാവുന്നത്?"
> രാജന്‍ അവിടെനിന്ന് വിയര്‍ക്കാന്‍ തുടങ്ങി
> അയാള്‍ പറഞ്ഞു "ഞങ്ങള്‍ ചിലപ്പോള്‍ ഉയര്‍ന്ന തുകയ്ക്കായിരിക്കും ലേലം പിടിച്ചത്. എന്നാല്‍ അത്
> കഴിഞ്ഞകാര്യമാണ് അതുകൊണ്ട് ഞങ്ങള്‍ക്കിനി തിരിഞ്ഞുനോക്കാന്‍ വയ്യ. മുന്നോട്ട് തന്നെ പോകണം."
> മദ്ധ്യവയസ്ക്കന്‍ പറഞ്ഞു"നിങ്ങളില്‍നിന്ന് കൂടുതല്‍പണം പറ്റിഎന്ന് സര്‍ക്കാര്‍
> സമ്മതിക്കുകയാണെങ്കില്‍ അത് തിരിച്ച്തരാനുള്ള വഴികളുമുണ്ടല്ലോ. ഗ്രാമപ്രദേശങ്ങളിലേക്ക് ബസ്സുകള്‍
> ഓടിക്കുന്നതിന് സഹായിക്കുന്ന ഒരു ആഗോള ബസ്സ് സേവനനിധിയുണ്ടെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. നിങ്ങള്‍ക്ക്
> കുറച്ച് പണം അതില്‍ നിക്ഷേപിച്ച് അതുപയോഗിച്ച് പുതിയ ബസ്സുകള്‍ വാങ്ങാമല്ലോ?"
>
> പണി പാളിയെന്ന് രാജനു് മനസ്സിലായി.. ഈ നാട്ടുകാര്‍ക്ക് പുള്ളി കരുതിയതിനേക്കാള്‍
> വിവരമുണ്ടെന്ന് പുള്ളിക്ക് മനസ്സിലായി. പോരാത്തതിനു് മൂപ്പരുടെ കയ്യിലെ ഐഡിയകളുടെ സ്റ്റോക്കും
> തീര്‍ന്നു. "അതിപ്പോ... ഗവണ്മെന്റ്... ആ... ഞങ്ങള്‍ ഗവണ്മെന്റിന്റെ എല്ലാര്‍ക്കും സീറ്റ്13
> എന്ന ആശയത്തിന്റെ കൂടെയാ..".. രാജന്‍ വിക്കിവിക്കി പറഞ്ഞു.. "അത് നടപ്പിലാക്കാന്‍
> ഞങ്ങള്‍ക്ക് വളരെ താല്‍പര്യമുണ്ട്; പക്ഷേ അതിനു് വേണ്ട വിഭവങ്ങള്‍ വ്യവസായത്തിനു്
> നിഷേധിച്ചുകൊണ്ടു് ആ ലക്ഷ്യം നടക്കില്ല. "
>
> വൃദ്ധന്‍ തുടര്‍ന്നു: "നിങ്ങളുടെ പൊള്ളയായ വാദങ്ങള്‍ എല്ലാം പൊളിഞ്ഞ സ്ഥിതിക്ക് ചുമ്മാ പിച്ചും
> പേയും പറയാന്‍ നോക്കേണ്ട. നിങ്ങളെ പോലുള്ള ഇടനിലക്കാര്‍ക്ക് തരുന്ന കാശിന്റെ പകുതിയെങ്കിലുംആ
> മുതലാളിമാര്‍ അവരുടെ സേവനം നന്നാക്കാന്‍ മുടക്കിയിരുന്നെങ്കില്‍ മതിയായിരുന്നു. പോയി
> നിങ്ങളുടെ മുതലാളിമാരോട് പറയൂ, ഗവണ്മെന്റ് അനുമതി അനുസരിച്ച് പ്രവര്‍ത്തിക്കാന്‍
> സാധിക്കില്ലെങ്കില്‍, അവയൊക്കെ കൈവിട്ടുകളയാന്‍ തയ്യാറായിക്കൊള്ളാന്‍.
> കാര്‍ പതുക്കെ നീങ്ങിത്തുടങ്ങിയപ്പോള്‍, രാജന്‍ ഒരു അവസാനശ്രമം കൂടെ നടത്തിനോക്കി.. "അപ്പു
> തീവ്രവാദികള്‍ക്ക് ഇഡ്ഡലി വില്‍ക്കാറുണ്ട്!"14
>
> വേഗം സ്ഥലം വിടുന്ന കാറിനെ നോക്കി ഗ്രാമീണര്‍ പുച്ഛിച്ചു ചിരിച്ചു.
>
> കുറിപ്പുകള്‍
> ഇത് ഒരു സാരോപദേശ കഥയാണ് എന്നാല്‍ ചില ടെലികോം പ്രവര്‍ത്തകര്‍ ഇതേപോലെയുള്ള ചില
> വാദങ്ങളാണ് ഉന്നയിക്കുന്നത്. കഥയിലെ ബസ് മുതലാളിമാര്‍ പറയുന്ന അത്രയും വിഢിത്തമാണ് ഇവ.
>
> ഈ കുറിപ്പുകള്‍ ഇന്ത്യന്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ എഴുതിക്കൊടുത്ത ആവശ്യങ്ങളുമായി
> സാങ്കല്‍പ്പികമായ ബസ് മുതലാളിമാരുടെ ആവശ്യങ്ങള്‍ താരതമ്യം ചെയ്യുന്നു. ഇവയില്‍ കൂടുതലും അവരുടെ
> ലോബിയിസ്റ്റായ സിഒഎഐയില്‍ നിന്നോ അല്ലെങ്കില്‍ അവര്‍ എഴുതാന്‍ സഹായിച്ച ട്രായിയുടെ
> ചര്‍ച്ചാപത്രത്തില്‍ നിന്നോ ആണു്. നിങ്ങള്‍ക്കു് പരിശോധിച്ചുറപ്പാക്കാനായി അവരുടെ വാദങ്ങള്‍
> അതേപടി താഴെ കൊടുക്കുന്നു
>
> നെറ്റ് ന്യൂട്രാലിറ്റിയെപ്പറ്റി ആശങ്കയുണ്ടോ? പ്രതിഷേധത്തില്‍ അണിചേരൂ. ഇവിടെ പേരു്
> നല്‍കിയാല്‍ 15 വിശദാംശങ്ങള്‍ അയച്ചുതരുന്നതാണു്. സമാനമനസ്കരായ കൂട്ടായ്മയോടൊന്നിച്ചു് ഞാന്‍
> പ്രവര്‍ത്തിക്കുന്നുണ്ടു്
> TRAI CP:
> http://www.trai.gov.in/WriteReaddata/ConsultationPaper/Document/OTT-CP-27032015.pdf
>
> സിഒഎഐ പത്രക്കുറിപ്പുകള്‍: http://www.coai.com/press-release/news-desk —
> മുന്നറിയിപ്പ്: പത്രക്കുറിപ്പുകള്‍ വായിക്കാന്‍ രജിസ്റ്റര്‍ ചെയ്യണം (!)
>
> 1 ഓരോ എംബി ഡാറ്റക്കും ₹0.25 (25 പൈസ), ഓരോ എംബി വോയിസിനും ₹0.85 (85 പൈസ), ഓരോ
> എംബി എസ്എംഎസ്സിനും ₹1,125 (1125 രൂപ) വച്ച് ടെലികോം സേവനദാതാക്കള്‍ ലാഭമുണ്ടാക്കുന്നു.
> (TRAI CP 2.37, 2.38) ഡാറ്റ പ്ലാനുകളുടെ നിരവധി പരസ്യങ്ങള്‍ നോക്കുമ്പോള്‍ നമുക്കറിയാം
> ടെലികോം സേവനദാതാക്കാള്‍ ഡാറ്റയില്‍ നിന്നും നല്ല ലാഭമുണ്ടാക്കുന്നുണ്ടെന്നു് നമുക്കു്
> മനസ്സിലാകും. അതിനര്‍ത്ഥം വോയിസിനു് വില കൂടുതലാണെന്നും എസ്എംഎസ് തീവെട്ടിക്കൊള്ളയാണെന്നും
> നമുക്കു് മനസ്സിലാകും. ഡാറ്റയില്‍ നിന്നുള്ള ലാഭം ഓരോ വര്‍ഷവും 100% കൂടുകയാണെന്നും (TRAI
> CP 2.36) അതുകൊണ്ടുതന്നെ ഇതുവരെയില്ലാത്തവിധം ഇന്നു് കൂടുതല്‍ പണമുണ്ടാക്കുന്നെന്നും ഇതോടൊപ്പം
> ചേര്‍ത്തു് വായിക്കുക.
>
> 2 TRAI CP 1.2: "ടെലികോം സേവനദാതാക്കള്‍ക്ക് ഓണ്‍ലൈന്‍ കണ്ടന്റ് താങ്ങാനാവുന്നില്ല."
> ട്രായിയുടെ പക്ഷപാതം ശ്രദ്ധിക്കുക.
>
> 3 TRAI CP 1.2: "ഓവര്‍-ദി-ടോപ്പ് (OTT) എന്നതുകൊണ്ടു് ഓപ്പറേറ്റര്‍മാരുടെ ശൃംഖലയുടെ
> മുകളില്‍ കൂടി പോകുന്ന അപ്ലിക്കേഷനുകളുടേയും സേവനങ്ങളുമാണുദ്ദേശിക്കുന്നതു്"
>
> 4 TRAI CP 6.9: "OTT വ്യവസായത്തിന്റെ ബിസിനസ് മാതൃകകള്‍ TSP കളുടെ ശൃംഖല പണം
> കൊടുക്കാതെ ഉപയോഗിക്കുന്നതിനെ അടിസ്ഥാനമാക്കിയിരിക്കുന്നു." പണം കൊടുക്കാതെ ഉപയോഗിക്കുന്നു
> എന്നു് ഇവിടെയും മറ്റിടത്തുമുള്ള പ്രയോഗം ഈ വിഷയത്തില്‍ ട്രായിയുടെ പക്ഷപാതിത്വം വെളിപ്പെടുത്തുന്നു.
>
> 5 TRAI CP 1.4 "TSP കള്‍ക്കു് കൂടിയ ഡാറ്റ ഉപയോഗത്തില്‍ നിന്നും മാത്രമാണു് വരുമാനം,
> മറ്റൊരു വരുമാനവുമില്ല". 5.33: "OTTകള്‍ക്കു് കസ്റ്റമേഴ്സ് ഉയര്‍ന്ന വില നല്‍കുന്നു, അതുകൊണ്ടു് തന്നെ
> അവരുടെ TSP യ്ക്കു് കൂടിയ ഫീസ് വാങ്ങാം."
>
> 6 TRAI CP 1.4: "OTT ദാതാക്കള്‍ TSP കളുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഉപയോഗിച്ചവരുടെ
> കസ്റ്റമേഴ്സിന്റടുത്തെത്തുന്നു". യഥാര്‍ത്തത്തില്‍ ഉപഭോക്താക്കളാണു് OTT ദാതാക്കളുടടുത്തെത്താന്‍
> ഇന്‍ഫ്രാസ്ട്രക്ചര്‍ ഉപയോഗിക്കുന്നതു്, അവരാകട്ടെ ഇതിനു് പണവും കൊടുക്കുന്നുണ്ടു്. ട്രായിടെ പൂതി
> മനസ്സിലിരിക്കത്തേ ഉള്ളൂ.
>
> 7 ദി ഇക്കണോമിസ്റ്റ്, ജനു 31, 2015, TRAI CP p93 യില്‍ ഉദ്ധരിച്ചതു്: "ലാഭം
> വര്‍ദ്ധിക്കുമ്പോള്‍ ശൃംഖലകള്‍ മെച്ചപ്പെടുത്താനും ഇന്റര്‍നെറ്റിലെ ട്രാഫിക് നേരിടാനും
> ഇന്റര്‍നെറ്റ് ഓപ്പറേറ്റര്‍മാരെ സഹായിക്കുമെന്നവര്‍ വാദിക്കുന്നു."
>
> 8 TSP കളുടെ നിലവിലെ ബിസിനസ്സുകള്‍ തകര്‍ന്നാല്‍... താങ്ങാവുന്നതും സാധാരണവുമായ
> ടെലിഫോണും ബ്രോഡ്ബാന്‍ഡും രാജ്യത്തെല്ലാവര്‍ക്കുമെത്തിക്കണമെന്ന ദേശീയ ലക്ഷ്യം തകിടം മറിക്കും.
>
> 9 TRAI CP 3.4: "TSP കള്‍ വ്യവസ്ഥകള്‍ക്കുള്ളിലാണു് വരുന്നതു് എന്നാല്‍ OTT കളിക്കാര്‍
> വ്യവസ്ഥകളെ മറികടക്കുകയാണു്"
>
> 10 TRAI CP 3.8: "വ്യവസ്ഥയിലുള്ള ഈ അസമത്വമോ പക്ഷപാതിത്വ പരമായ അവസരമോ അവര്‍ക്ക്
> സേവനങ്ങളോ ചരക്കുകളോ കുറഞ്ഞ ചെലവിലോ സൌജന്യമായോ നല്‍കാന്‍ അവരെ അനുവദിക്കുന്നു.
>
> TRAI CP എസ്എംഎസ്സിനെ വാട്ട്സാപ്പുമായും ഫോണിനെ സ്കൈപ്പുമായും താരതമ്യം ചെയ്തു.
>
> 12 സിഒഎഐ പത്രക്കുറിപ്പ്: "ഇന്നവസാനിച്ച സ്പെക്ട്രം ലേലത്തിലെ ഓപ്പറേറ്റര്‍മാര്‍ക്കു്
> കൊടുക്കേണ്ടി വന്ന ഭീമമായ വിലയില്‍ സിഒഎഇ നിരാശ പ്രകടിപ്പിച്ചു." സോറിണ്ടു്ട്ടാ,
> ആരൊക്കെയാണിതില്‍ പങ്കെടുത്തേന്നൊന്നൂടി പറഞ്ഞേ?
>
> 13 സിഒഎഇ പത്രക്കുറിപ്പ്: "...എല്ലാവര്‍ക്കും ബ്രോഡ്ബാന്‍ഡ്, സ്മാര്‍ട്ട് സിറ്റികള്‍,
> ഗ്രാമങ്ങളിലേക്കെത്തുക, ഇ-ഗവര്‍ണന്‍സ് തുടങ്ങിയ സര്‍ക്കാരിന്റെ വലിയ
> ലക്ഷ്യങ്ങള്‍ക്കൊപ്പമാണെങ്കിലും, ഇതു് നടപ്പിലാക്കാന്‍ ആഗ്രഹമുണ്ടെങ്കിലും; ഈ ലക്ഷ്യങ്ങളില്‍
> ചെലവഴിക്കാനുദ്ദേശിക്കുന്ന വിഭവങ്ങളെ തടഞ്ഞാല്‍ ഇതൊന്നും സാധ്യമല്ലാതാകും."
> ഗ്രാമങ്ങളിലേക്കെത്തുക എന്നവര്‍ ശരിക്കും പറഞ്ഞു.
>
> 14 TRAI CP 3.22: "ഒരു ഭീകരാക്രമണമുണ്ടാകുമ്പോള്‍, അങ്ങനെയുള്ള വിളികള്‍ ചോര്‍ത്താന്‍
> ഭയങ്കര പ്രയാസമാണു്, അതുകൊണ്ടു് വോയിപ് (VoIP) നിരോധിക്കണം"
>
> 15 നെറ്റ് ന്യൂട്രാലിറ്റിയെപ്പറ്റി പുതിയ വിവരങ്ങള്‍ക്കു പേരു് ചേര്‍ക്കാന്‍
> https://docs.google.com/forms/d/1lusp9OESUmEdnvaG2r5iU3-wysdIssGeIzE5OHrGb64/viewform
>
> കടപ്പാടു്: അരവിന്ദ് രവി സുലേഖ (Aravind Ravi Sulekha)
> http://aravindet.svbtle.com/appu-and-the-bus-operators
> പരിഭാഷകര്‍: പൈറേറ്റ് പ്രവീണ്‍, ബാലശങ്കര്‍, അക്ഷയ് എസ് ദിനേശ്, രൺജിത്ത്
--
--
You received this message because you are subscribed to the "MES-FSUG" group.
To post to this group, send email to mes-...@googlegroups.com
To unsubscribe from this group, send email to mes-fsug-u...@googlegroups.com
For more options, visit this group at http://groups.google.com/group/mes-fsug?hl=en
Our IRC channel #mes-fsug at irc.freenode.net. Webpage for GNULabs @ MESCE is at http://gnulabs.org/mesce/
---
You received this message because you are subscribed to the Google Groups "MES-FSUG" group.
To unsubscribe from this group and stop receiving emails from it, send an email to mes-fsug+u...@googlegroups.com.
For more options, visit https://groups.google.com/d/optout.