Fwd: അടയാളം - ഹുസൈൻ തങ്ങൾ വാടാനപ്പള്ളി

42 views
Skip to first unread message

Hussain Thangal Vatanappally

unread,
Feb 15, 2016, 8:21:44 AM2/15/16
to isravtp, Abdul Rahman, Unais Kalpakanchery, Shoukath Mundenkattil


കാരുണ്യം വിശ്വാസിയുടെ മുഖ മുദ്ര 
(അടയാളം - സിറാജ് ദിനപത്രം യുഎഇ എഡിഷൻ, ഫെബ്രുവരി 12 വെള്ളി)
ഹുസൈൻ തങ്ങൾ വാടാനപ്പള്ളി   


ഓരോ വിശ്വാസിയുടെയും ഹൃദയത്തിൽ ഏറ്റവും വലിയ ഗുണമായി മാറേണ്ട സ്വെഭാവമാണ് കാരുണ്യം. മുത്ത്‌ നബി (സ്വ) പറഞ്ഞു "കരുണയുള്ളവരിൽ കരുണാ വാരിധിയായ അല്ലാഹു കരുണ ചെയ്യും, അതിനാൽ ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക, എങ്കിൽ ആകാശത്തിന്റെ അധിപൻ നിങ്ങളോടും കരുണ കാണിക്കും" മറ്റൊരിക്കൽ മുത്തു നബി (സ്വ) പറഞ്ഞു "കരുണ കാണിക്കുവോളം നിങ്ങളാരും വിശ്വാസിയാകില്ല" അനുയായികൾ പറഞ്ഞു "തിരുദൂതരെ, ഞങ്ങൾ പരസ്പരം കരുണ കാണിക്കുന്നവരാണല്ലോ?" മുത്ത്‌ നബി (സ്വ) അപ്പോൾ അവരെ ഓർമ്മപ്പെടുത്തിയത്‌  "നിങ്ങൾ പരസ്പരം കാണിക്കുന്ന കാരുണ്യത്തിന്റെ കാര്യമല്ല ഞാൻ പറഞ്ഞത്, മുഴുവൻ സൃഷ്ട്ടികലോടും കാണിക്കേണ്ട കാരുണ്യത്തെ കുറിച്ചാണ്"

ഒരാളുടെ വിശ്വാസം പരിപൂർണവും ഈമാൻ പ്രകാശ പൂരിതവുമാകണ മെങ്കിൽ  അവനിൽ കാരുണ്യത്തിന്റെ മഹാ പ്രവാഹം ഉണ്ടായേ തീരൂ. ശത്രുക്കളോടു പോലും കാരുണ്യ സമീപനം കാണിച്ചു തന്ന മഹാ നായകനാണ് മുത്ത്‌ റസൂൽ (സ്വ). മുത്ത്‌ റസൂലിന്റെ മാർഗ്ഗം യഥാവിധി തുടർന്ന് പോകാനുള്ള ആധ്യാത്മിക മാർഗ്ഗവും കാരുണ്യം തന്നെയാണ് അടിസ്ഥാന ഘടകമായി വിശ്വാസിയോട് ആവശ്യപ്പെടുന്നത്. ഒരു പ്രബോധകന്റെ ജീവിത രീതിയിൽ ഉണ്ടായിതീരേണ്ട മഹനീയ ഗുണവും അത് തന്നെ.

ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (ഖ: സി) തന്റെ മകൻ അബ്ദുൽ റസാഖിനെ ഉപദേശിക്കുന്നത് ഇങ്ങനെയാണ് "മകനെ, ഇഹലോകത്ത് നിനക്ക് രണ്ടു കാര്യം മതിയാകും. ദാരിദ്രരോടോന്നിച്ചു സഹവാസവും വലിയ്യിനോടുള്ള ബഹുമാനവും. ധനികരോട് പ്രതാപത്തോടെയും ദരിദ്രരോട് വിനയത്തോടെയും പെരുമാറുക" (അൽഫുയൂദാത്തുർറബ്ബാനിയ്യ) ജീലാനി തങ്ങൾ പറയുന്നു "ജനങ്ങളോടുള്ള ഗുണ കാംക്ഷ എന്റെ ഹൃദയത്തിൽ നിക്ഷേപിച്ച അല്ലാഹുവിനു സ്തുതി, അതിനെ എന്റെ ഏറ്റവും വലിയ ലക്ഷ്യവും താല്പര്യവുമാക്കാൻ അവന്റെ സഹായം കൊണ്ട് എനിക്ക് കഴിഞ്ഞു. ഞാൻ ഗുണകാംക്ഷയുള്ളവനാകുന്നു.  അതിനു ഞാൻ പ്രതിഫലം കാംക്ഷിക്കുന്നില്ല.  എനിക്കുള്ള പ്രതിഫലം എന്റെ നാഥന്റെ പക്കൽ നിന്നും ഞാൻ കരസ്ഥമാക്കി. ഭൌതിക ലോകം അന്ന്വേഷിക്കുന്നവനല്ല ഞാൻ, ഇഹലൊകത്തിന്റെ ദാസനോ പരലോകത്തിന്റെ ദാസനോ അല്ല ഞാൻ. അല്ലാഹുവല്ലാതെ എനിക്കൊന്നുമില്ല. അതിനാൽ ഓരോ മനുഷ്യ സൃഷ്ട്ടിയുടെയും വിജയത്തിലാനെന്റെ സന്തുഷ്ട്ടി. അവരുടെ നാശം എന്റെ ദുഖവുമാകുന്നു. എനിക്ക് സാധ്യമാകുമായിരുന്നുവെങ്കിൽ, നിങ്ങളോടുള്ള സ്നേഹവും കാരുണ്യവും നിമിത്തം നിങ്ങളോരോരുത്തരുടെയും കൂടെ ഞാൻ നിങ്ങളുടെ ഖബറുകളിൽ പ്രവേശിക്കുകയും ചോദ്യോത്തര വേളയിൽ മുൻകറിനോടും നഖീറിനോടും പരേതനു പകരം ഞാൻ ഉത്തരം പറയുകയും ചെയ്യുമായിരുന്നു. അല്ലാഹുവിന്റെ ദാസന്മാരെ! ഞാൻ നിങ്ങൾക്ക് ഗുണവും നന്മയും ആഗ്രഹിക്കുന്നു. നരക കവാടം അടക്കപ്പെടണമെന്നും അല്ലാഹുവിന്റെ സൃഷ്ട്ടികളിൽ ഒരാളും അതിൽ പ്രവേഷിക്കരുതെന്നും ഞാൻ ആഗ്രഹിക്കുന്നു. സ്വെർഗ്ഗ കവാടം തുറക്കപ്പെണമെന്നും അതിൽ പ്രവേശിക്കുന്നതിൽ നിന്നും സൃഷ്ട്ടികളിൽ ഒരാളെയും തടയരുതെന്നും ഞാൻ ആഗ്രഹിക്കുന്നു. സൃഷ്ട്ടികലോടുള്ള അല്ലാഹുവിന്റെ കാരുണ്യവും ദയാ വായ്പ്പും നോക്കിക്കണ്ടാതുകൊണ്ടാണ് ഞാനിത് മോഹിച്ചത്. നിങ്ങളിൽ ആരെങ്കിലും നിങ്ങളുടെ മകനെ സത്യാ നിഷേധികളുടെ കയ്യില ബന്ധനസ്ഥനായ നിലയിൽ കണ്ടെത്തിയാൽ മോചിപ്പിക്കാൻ പരിശ്രമിക്കാറില്ലേ? അപ്രകാരമാണ് ആത്മജ്ഞാനികളും. സൃഷ്ട്ടികളഖിലവും ആത്മജാനികൾക്ക് സന്താനങ്ങളെ പോലെയാകുന്നു" (അൽഫത്ഹുറബ്ബാനി)

ഒരു യദാർത്ത പ്രബോധകന്റെ മുന്നിൽ, ആത്മ ജ്ഞാനം സിദ്ധിച്ച വിശ്വാസിയുടെ മുന്നിൽ ആരും ശത്രുക്കളല്ല. എല്ലാവരും നന്നാകണമെന്ന ആഗ്രഹം മാത്രമേ അവരിൽ ഉണ്ടാകാൻ പാടുള്ളൂ. മതിലുകൾ സൃഷ്ടിച്ചു വകതിരിവുകൾ ഉണ്ടാക്കുന്നതിനു പകരം എല്ലാവരിലേക്കും കാരുണ്യത്തിന്റെ വിശ്വാസ ദീപങ്ങൾ വെളിച്ചമായി കടന്നു ചെല്ലണം. അതിനാകട്ടെ പ്രബോധന ദൌത്യത്തിലുള്ള ഓരോ വിസ്വസിയുടെയും  പാദ മുദ്രകൾ. വാശിയും വീറും നല്ലതിന് മാത്രമകുക. അവസാന നാളിലെ തുലാസിൽ നന്മയുടെ ഭാഗമാണ് കനം തൂങ്ങേണ്ടത്. അവിടെയാണ് വലിപ്പം കൊണ്ട് പ്രയോജനം സിദ്ധിക്കെണ്ടാത്. അല്ലാഹു കാക്കട്ടെ  









   

Hussain Thangal Vatanappally

unread,
Feb 22, 2016, 1:51:12 PM2/22/16
to isravtp, Unais Kalpakanchery, Salah Wayanad, Abdul Rahman, Shoukath Mundenkattil

മാർഗ്ഗ ദർശിയായ ഗുരുവിന്റെ പന്ത്രണ്ടു  സ്വെഭാവങ്ങൾ 

(സിറാജ് യുഎഇ എഡിഷനിലെ വെള്ളിയാഴ്ച കൊളമായ 'അടയാളത്തിൽ' ഫെബ്രുവരി 19 നു പ്രസിദ്ധീകരിച്ചത്)

ഹുസൈൻ തങ്ങൾ വാടാനപ്പള്ളി 

വിശ്വാസിയുടെ നേരായ പാതയിലൂടെയുള്ള ജീവിതത്തിനു മാർഗ്ഗ ദര്ശികളായി പ്രവാചകരുടെ  അനന്തിരവരായി ഗുരുക്കന്മാർ ഉണ്ടാകും. ആ ഗുരുക്കന്മാരെ അനുസരിക്കാനും പിന്തുടരാനും ശ്രമിച്ചാൽ വിശ്വാസികളുടെ വിജയ വഴി സുനിശ്ചിതമായി തീരും. ആരെയാണ് ഗുരുവായി സ്വീകരിക്കേണ്ടത്? ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന കാര്യമാണിത്. വ്യാജ ആത്മീയ വാദക്കാരും വ്യാജ സൂഫികളും കളം നിറഞ്ഞു നിന്ന് വിശ്വാസികളെ വഞ്ചിക്കുന്ന കാലമാണിത്.

ഇവിടെയാണ്‌  യദാർത്തത്തിലുള്ള ഗുരു ആരാണെന്ന് ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (ഖ: സി) യുടെ പ്രസ്താവം ശ്രദ്ധേയമാകുന്നത്. ശരിയായ മാർഗ്ഗ ദർഷിക്ക് പന്ത്രണ്ടു  ഗുണങ്ങൾ ഉണ്ടായിരിക്കണം. അല്ലാഹുവിന്റെയും മുത്ത്‌ റസൂലിന്റെയും നാല് ഖലീഫമാരുടെയും സ്വെഭാവ സവിശേഷതകൾ അവരിൽ അടങ്ങിയിരിക്കും. ഷെയ്ഖ്‌ ജീലാനി (ഖ: സി) പറയുന്നത് ഇങ്ങനെ സംഗ്രഹിക്കാം. 

"മാർഗ്ഗ ദര്ശിയായ ഗുരുവിനു പന്ത്രണ്ടു വിശേഷണങ്ങൾ ഉണ്ടായിരിക്കണം 1) പൊറുത്തു കൊടുക്കുന്നവനായിരിക്കുക 2) വിശ്വാസികളുടെ വീഴ്ച മറച്ചു വെക്കുന്നവനാകുക - ഈ രണ്ടു ഗുണങ്ങളും അല്ലാഹുവിന്റെ ഗുണങ്ങളിൽ പെട്ടതാകുന്നു 
3) പരമ ദയാലുവായിരിക്കണം  4) വിശ്വാസികളുടെ ഏറ്റവും അടുത്ത സുഹൃത്തയിരിക്കണം - ഇത് രണ്ടും മുത്ത്‌ മുഹമ്മദ്‌ മുസ്തഫാ (സ്വ) തങ്ങളുടെ വിശേഷണങ്ങളിൽ പെത്തതാകുന്നു 
5) സത്യ സന്ധനായിരിക്കണം 6) സത്യ സന്ധനെന്നു അംഗീകരിക്കപ്പെട്ടവനാകണം  - ഇത് രണ്ടും അബൂബക്കർ സിദ്ധീഖ് (റ) വിന്റെ മഹിമയയിരുന്നു 
7) നന്മ കല്പ്പിക്കുന്നവനായിരിക്കണം 8) തിന്മകൾക്കെതിരെ ശക്തമായി പൊരുതുന്നവനും വിശ്വാസികളെ തിന്മയിൽ നിന്നും മാറി നിൽക്കാൻ പരിശ്രമിക്കുന്നവനുമാകണം - ഈ രണ്ടു സ്വെഭാവവും ഉമർ  (റ) ഗുണങ്ങളിൽ പെട്ടതാകുന്നു 9) പാവങ്ങളെ സഹായിക്കുകയും അവർക്ക് ഭക്ഷണവും ജീവിത സൌകര്യങ്ങളും നൽകാൻ സഹായിക്കുകയും അതിനു വേണ്ടി സദാ സമയവും പ്രയനിക്കുന്നവനുമാകണം 10) ജനങ്ങൾ നിദ്രയിലായിരിക്കുമ്പോൾ നിദ്രാ വിഹീനനായി രാത്രി നിസ്ക്കാരത്തിൽ പ്രവേശിച്ചു പ്രാർഥനാ നിമഗ്നായിരിക്കണം ഇത് രണ്ടും ഉസ്മാൻ (റ) വിന്റെ സ്വെഭാവത്തിൽ പെട്ടതാകുന്നു 11) ദീനിയ്യായ വിഷയങ്ങളിൽ അഗാദമായ പാണ്ഡിത്യവും അത് എവിടെയും  തുറന്നു പറയുകയും അതനുസരിച്ച് പ്രവര്ത്തിക്കുകയും വേണം. അതിനു ആരെയും പേടിക്കതിരിക്കുക 12) ധൈര്യവും സ്തൈര്യവും ഉണ്ടായിരിക്കണം - ഈ രണ്ടു ഗുണങ്ങളും അലി (റ) വിന്റെ സ്വെഭാവത്തിൽ പെട്ടതാണ്. (ഖലാഇദുൽ ജവാഹിർ)
 

"തന്നെ ചീത്ത പറയുന്നവരോടും മാർഗ്ഗ  തടസ്സം സൃഷ്ടിക്കുന്നവരോടും  കാരുണ്യത്തോടെ  പൊറുത്തു കൊടുക്കുകയും അവർക്ക് സന്മാര്ഗ്ഗം പ്രാപ്യമാകാൻ പ്രാർതിക്കുകയുമാണ് ശരിയായ ഗുരുക്കന്മാർ  ചെയ്യുകയെന്ന്" ജീലാനി തങ്ങൾ പറയുന്നുണ്ട്. "ആളുകളെ  കുറിച്ച് ദൂഷ്യം പറയുകയും അതിനു മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന സ്വെഭാവം ഏറ്റവും കടുത്ത ഫാസിഖീങ്ങളുടെ  സ്വെഭാവത്തിൽ പെട്ടതാണെന്ന്" സുഫിയാനു സൌരി (റ) നിരീക്ഷിക്കുന്നുണ്ട് 

Reply all
Reply to author
Forward
0 new messages